x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ മിനി ടോമി കരിയിലക്കുളം പ്രസിഡന്‍റാകും


Published: December 26, 2025 10:48 PM IST | Updated: December 26, 2025 10:49 PM IST

നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്, നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് മുന്നണികളില്‍ ധാരണയായി. എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഉടുമ്പന്‍ചോല, കരുണാപുരം പഞ്ചായത്തുകളില്‍ ഔദ്യോഗികമായി പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

യുഡിഎഫിന് ഭൂരിപക്ഷമുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ മിനി ടോമി കരിയിലക്കുളമാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. പാമ്പാടുംപാറ ഡിവിഷനില്‍നിന്നാണ് ഇവര്‍ വിജയിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.എസ്. യശോധരന്‍ മത്സരിക്കും. ബ്ലോക്കില്‍ 14 ഡിവിഷനുകളില്‍ ഒമ്പത് പേര്‍ യുഡിഎഫ് അംഗങ്ങളും അഞ്ചു പേര്‍ എല്‍ഡിഎഫ് അംഗങ്ങളുമാണ്.

യുഡിഎഫിന് ഭൂരിപക്ഷമുള്ള നെടുങ്കണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഷിഹാബ് ഈട്ടിക്കലിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെതന്നെ ശ്യാമളാ വിശ്വനാഥന്‍റെയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഷിഹാബ് 16 -ാം വാര്‍ഡില്‍നിന്നും ശ്യാമള പത്താം വാര്‍ഡില്‍നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് - 16, എല്‍ഡിഎഫ് - 6, ബിജെപി - 1, സ്വതന്ത്രന്‍ - 1 എന്നതാണ് കക്ഷിനില.

പാമ്പാടുംപാറ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ റൂബി ജോസഫും കോണ്‍ഗ്രസിലെതന്നെ ബി.സി. അനില്‍ കുമാറുമാണ് പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. റൂബി ജോസഫ് 14 -ാം വാര്‍ഡില്‍നിന്നും അനില്‍കുമാര്‍ ഏഴാം വാര്‍ഡില്‍നിന്നുമാണ് വിജയിച്ചത്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫ് - 13, എല്‍ഡിഎഫ് - 3 എന്നതാണ് കക്ഷിനില.

കരുണാപുരത്ത് 12 -ാം വാര്‍ഡില്‍നിന്നുള്ള സിപിഎമ്മിലെ വി.എസ്. ബിനുവും എട്ടാം വാര്‍ഡില്‍നിന്നുള്ള സിപിഐയിലെ ഷീന അനില്‍കുമാറുമാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് - 10, യുഡിഎഫ് -8 എന്നതാണ് കക്ഷിനില.

ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍നിന്നുള്ള സിപിഎം അംഗം നാഗജ്യോതി, ആറാം വാര്‍ഡില്‍നിന്നും വിജയിച്ച കേരള കോണ്‍ഗ്രസ് -എമ്മിലെ നിമ്മി എലിസബത്ത് ജേക്കബ് എന്നിവരാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് - 12, യുഡിഎഫ് - 2 എന്നതാണ് കക്ഷിനില.

മണക്കാട് പഞ്ചായത്തില്‍
അധ്യക്ഷപദവികള്‍
നറുക്കെടുപ്പിലൂടെ

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മണക്കാട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസീറ്റുകള്‍ വീതം ലഭിച്ചതോടെ ഇവിടെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിനുള്ള സാധ്യതയേറി. യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-2, ട്വന്‍റി-ട്വന്‍റി -2 എന്നിങ്ങനെയാണ് കക്ഷിനില.

നിലവില്‍ ബിജെപിയും ട്വന്‍റി ട്വന്‍റിയും ആരെയും പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇവിടെ നറുക്കെടുപ്പിനുള്ള സാധ്യത തെളിയുന്നത്. പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ യുഡിഎഫില്‍ കോണ്‍ഗ്രസിലെ അഞ്ജു ചന്ദന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കും. കേരള കോണ്‍ഗ്രസിലെ ക്ലമന്‍റ് ഇമ്മാനുവല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിക്കാനാണ് സാധ്യത.

എല്‍ഡിഎഫില്‍ സിപിഎമ്മിലെ വല്‍സ ജോണായിരിക്കും പ്രസിഡന്‍റ് സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നുള്ള അംഗവും മത്സരിച്ചേക്കും.

Tags : president of Nedumkandam nattuvisesham local news

Recent News

Up