x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ സൈ ഹണ്ട്: പതിനാലുപേര്‍ പിടിയില്‍, നിരവധിപേര്‍ നിരീക്ഷണത്തില്‍


Published: November 1, 2025 02:58 AM IST | Updated: November 1, 2025 02:58 AM IST

ഇരിങ്ങാലക്കുട: സൈബര്‍ സാമ്പത്തിക കുറ്റവാളികളെ കുരുക്കാന്‍ "ഓപ്പറേഷന്‌ സൈ ഹണ്ട്' എന്ന പേരില്‍ നടത്തിയ പോലീസ് തെരച്ചിലില്‍ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധിപേര്‍ നിരീക്ഷണത്തിലുണ്ടെന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

സൈബര്‍ ക്രൈം പോര്‍ട്ടലില്‍നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം സംശായ്പദമായ ബാങ്ക് അക്കൗണ്ടിലൂടെ ചെക്കും എടിഎം കാര്‍ഡും ഉപയോഗിച്ചു പണം പിന്‍വലിച്ച 36 പേരെയാണ് അന്വേഷണസംഘം പരിശോധിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 23 മൊബൈല്‍ ഫോണുകള്‍, എട്ട് ചെക്ക് ബുക്കുകള്‍, 13 ബാങ്ക് പാസ് ബുക്കുകള്‍, ഒരു ലാപ്ടോപ്പ്, അഞ്ച് എടിഎം കാര്‍ഡ്, ഏഴ് ആധാര്‍കാര്‍ഡ്, മൂന്ന് പാന്‍കാര്‍ഡ് എന്നിവ പിടിച്ചെടുത്തു.

20 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. അറസ്റ്റ് ചെയ്ത് 14 പ്രതികളെ വിവിധ കോടതികളില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. വെള്ളിക്കുളങ്ങര സ്‌റ്റേഷന്‍ പരിധിയില്‍ എട്ടുകേസുകളിലായി ഏഴുപേരെയും ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നുപേരെയും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍രണ്ടുപേരെയും വലപ്പാട് പോലീസ് സ്റ്റേഷന്‍ രണ്ടു കേസുകളിലായി ഒരാളെയും കൊടകര പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകളിലായി ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര സ്‌റ്റേഷന്‍ പരിധിയില്‍ മറ്റത്തൂര്‍ സ്വദേശികളായ പനിയിരുത്തി ദിബീഷ്(38), പള്ളിക്കാടന്‍ സുജിത്ത്(38), അമ്പലപറമ്പില്‍ സനൂപ്(34), ഉള്ളാട്ടിപറമ്പില്‍ നിമീഷ്(31), അരിക്കാട്ട് രാഹുല്‍(27), അരിക്കാട്ട് വിനീത് (34), നന്തളി സനല്‍(32), ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എലിഞ്ഞിപ്ര വടയാട്ട് അശ്വിന്‍(20), കോടശ്ശേരി കണ്ണേംപറമ്പില്‍ വിഷ്ണു സോമന്‍(31), മേട്ടിപ്പാടം കാട്ടിലപറമ്പന്‍ ദീപന്‍(43), കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഴീക്കോട് വലിയവീട്ടില്‍ അസറുദ്ദീന്‍(31), പാലക്കാട് മാങ്ങയില്‍ മുഹമ്മദ് നിഷാദ് (24), വലപ്പാട് പോലീസ് സ്റ്റേഷനില്‍ തളിക്കുളം കുന്നത്ത് നിഖില്‍(34), കൊടകര പോലീസ് സ്റ്റേഷനില്‍ മനകുളങ്ങര തുമ്പരത്തി അരുണ്‍(31) എന്നിവരാണ് അറസ്റ്റിലായത്.

വലപ്പാട്, കൊടകര, മതിലകം, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകളില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറുപേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനായി കമ്മീഷന്‍ കൈപ്പറ്റി, ബാങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കി സഹായം നല്‍കിയവരാണ് പിടിയിലായത്.

Tags : Cy Hunt natuvisesham local news

Recent News

Up