കോട്ടയം: മലയാളിയുടെ തീന്മേശയില് നിന്നും പപ്പടം അപ്രത്യക്ഷമായേക്കും. പപ്പടനിർമാണത്തിന്റെ തോത് വലിയ തോതിൽ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ചോറും സാമ്പാറും പരിപ്പും പപ്പടവും കൂട്ടി കുഴച്ചു കഴിയ്ക്കണമെങ്കിലും ബിരിയാണിക്കൊപ്പം പപ്പടം പൊടിച്ചു കഴിക്കണമെങ്കിലും ഇനി പാടുപെടും.
നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനവും ഈ മേഖലയിലേക്കു യുവ തലമുറ കടന്നുവരാത്തതുമാണു ആശങ്കയ്ക്കിടയാക്കുന്നത്. ഉഴുന്നുമാവ്, കാരം, അരിപ്പൊടി എന്നിവയാണ് പപ്പടം നിര്മ്മിക്കാവാനായി വേണ്ടത്. കഴിഞ്ഞ ഏതാനും നാളുകളായ ഇവയുടെ വില വര്‍ധനവ് മേഖലയെ ആകെ പിന്നോട്ടടിച്ചു. ഉല്പാദന ചെലവിലെ കുതിപ്പ് സമീപകാലത്ത് വന്‍ പ്രതിസന്ധിയാണ് സ്യഷ്ടിച്ചത്.
വെളിച്ചെണ്ണ വിലയിലെ കുത്തനെയുള്ള കുതിപ്പ് പപ്പട വ്യാപാരം കുറയ്ക്കുന്നതിന് കാരണമായി. നിര്‍മ്മാണ ചെലവിലെ കുതിപ്പും കച്ചവടത്തിലെ ഇടിവും മൂലം നിരവധി പപ്പടനിര്‍മ്മാണ യൂണിറ്റുകള്‍ സമീകാലത്ത് പൂട്ടിപ്പോയി. നിലവില്‍ ഈ മേഖലയില്‍ നാമമാത്രമായ വ്യപാരികളാണുള്ളത്. തൊഴിലാളികളുടെ ലഭ്യത കുറവും മെഷീനിന്റെ കടന്നുവരവും മേഖലയില്‍ ഇടക്കാലത്ത് കുതിപ്പും പിന്നാലെ കിതപ്പിനും ഇടയാക്കി.
പപ്പടത്തിന്റെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ അനുദിനം വര്‍ധിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പപ്പടം കിട്ടാത്തതിന്റെ പേരിലും കിട്ടിയത് ചെറുതായതിന്റെ പേരിലുമാണ് സംഘര്‍ഷം ഉണ്ടായത്. അടുത്തനാളില്‍ ലഭ്യത കുറവും എണ്ണ വിലയുടെ കുതിപ്പും മൂലം പപ്പടം നടുവേ മുറിച്ച് കാച്ചുന്നതിനു കാരണമായി.
കൈകൊണ്ട് പരത്തി തനതായ രീതിയില്‍ പപ്പടം ഉണ്ടാക്കുന്നവര്‍ ഇന്നില്ല. ഇത്തരം നിര്‍മാണ യൂണിറ്റുകള്‍ വലിയ പ്രതിസന്ധിയിലുമാണ്. 700 രൂപ മുതല്‍ 1,000 രൂപ വരെയാണ് ഈ മേഖലയിലെ തൊഴിലാളികള്‍ക്കു കൂലി നല്‍കുന്നത്.
കച്ചവടത്തിലെ ഇടിവും നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനവും കാരണം തൊഴിലാളികളെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ പ്രയാസമാണ്. പപ്പട നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പരമ്പരാഗതമായി തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ആവശ്യം.