x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രമുഖ ശില്‍പി സാബു ജോസഫിന്‍റെ സംസ്‌കാരം ഇന്ന്


Published: January 12, 2026 10:28 PM IST | Updated: January 12, 2026 10:28 PM IST


തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫിന്‍റെ (77) സംസ്‌കാരം ഇന്ന്. ഞായറാഴ്ച തിരുവനന്തപുരത്തായിരുന്നു ശില്‍പി സാബു ജോസഫിന്‍റെ അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. നാലാഞ്ചിറ നവജീവന്‍ ബഥനി സ്‌കൂളിന് എതിര്‍വശത്തുള്ള കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ വീട്ടിലാണു നാലു പതിറ്റാണ്ടോളമായി സാബു താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് മരുമകന്‍റെ എറണാകുളത്തുള്ള വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്നു രാവിലെ 10.30ന് മണ്ണന്തല റാണിഗിരി പള്ളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12ന് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം നാലാഞ്ചിറ സെമിത്തേരിയില്‍ സംസ്‌കരിക്കും.


സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്‍റെയും റോസമ്മ പുന്നൂസിന്‍റെയും സഹോദരപുത്രനായ സാബു പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്‍റെ സഹോദരന്‍ കൂടിയാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആന്‍ ട്രീസ അല്‍ഫോന്‍സ് (യുകെ), റോസ്‌മേരി അന്റണി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്‌സി, തൃശൂര്‍). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോന്‍സ് ജോണ്‍ പിട്ടാപ്പള്ളി, ആന്‍റിണി ജോസ് കോണിക്കര.


കേരളത്തില്‍ പലയിടത്തും തലയുയര്‍ത്തി നില്‍ക്കുന്ന പ്രതിമകള്‍ സാബു ജോസഫിന്റെ സൃഷ്ടിയാണ്. കോട്ടയം നഗരത്തിലെ പി.ടി. ചാക്കോ, ബെഞ്ചമിന്‍ ബെയ്‌ലി, തിരുവനന്തപുരം നഗരത്തിലെ സി.കേശവന്‍, അക്കാമ്മ ചെറിയാന്‍, മൂവാറ്റുപുഴയിലെ കെ.എം. ജോര്‍ജ് തുടങ്ങിയ പ്രതിമകള്‍ ഇതില്‍ പ്രധാനമാണ്.

വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, വൈദ്യരത്‌നം പി.എസ്.വാരിയര്‍, സംവിധായകന്‍ കുഞ്ചാക്കോ, കോട്ടയം രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, വിശുദ്ധ ഇഗ്‌നേഷ്യസ് ലൊയോള തുടങ്ങിയ പ്രതിമകളും സാബു ജോസഫിന്റെ സൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. ഫോട്ടോയോ രൂപമോ പകര്‍ത്തുക എന്നതിലപ്പുറം, ആ വ്യക്തിയുടെ സ്വഭാവവും ആത്മാവും പ്രതിമയില്‍ പകര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സാബു ജോസഫ് പറഞ്ഞിട്ടുണ്ട്.

പഴയ ചിത്രങ്ങളുടെയും ഭാവനയുടെയും അടിസ്ഥാനത്തിലാണ് അക്കമ്മ ചെറിയാന്റെ സഹോദര പുത്രന്‍ കൂടിയായ സാബു അക്കമ്മ ചെറിയാന്റെ പ്രതിമ 1990 ഒക്ടോബറില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചത്. കരയന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് വലതുകാല്‍ മുന്നോട്ടുവച്ച് കൈ പിന്നില്‍ക്കെട്ടി പിന്‍കാലിലൂന്നി നില്‍ക്കുന്ന സി. കേശവന്റെ പ്രതിമ തിരുവനന്തപുരത്തെ പ്രതിമകളില്‍ പ്രധാനമാണ്. സി.കേശവന്റെ പൂര്‍ണകായ പ്രതിമ മ്യൂസിയം ജംഗ്ഷനില്‍ സ്ഥാപിച്ചത് 1995-ല്‍ ആണ്.


ശില്‍പകലയില്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍നിന്ന് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്‌സ് ഒന്നാം റാങ്കോടെയാണ് പാസായി. കെ.സി.എസ്.പണിക്കര്‍, ധനപാലന്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ശില്‍പകലാ പഠനം പൂര്‍ത്തിയാക്കിയത്.

Tags : Sabu Joseph funeral Nattivishesham

Recent News

Up