x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേര്‍ത്തല നഗരസഭാ ചെയര്‍മാനായി എസ്. സോബിൻ ചുമതലയേറ്റു


Published: December 26, 2025 10:59 PM IST | Updated: December 26, 2025 10:59 PM IST

എസ്. സോബിൻ

ചേര്‍ത്തല: ചേര്‍ത്തല നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ എസ്. സോബിനും വൈസ് ചെയര്‍പേഴ്‌സണായി സിപിഐയിലെ എന്‍.എല്‍. വത്സലകുമാരിയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇരുവരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

രാവിലെ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. ഉണ്ണിക്കൃഷ്ണനെ പത്തിനെതിരേ 21 വോട്ടുകള്‍ക്കാണ് സോബിന്‍ തോല്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി. ജ്യോതിഷിന് പത്താം വാര്‍ഡില്‍നിന്നുള്ള സ്വതന്ത്രയുടെ അടക്കം നാലുവോട്ടുകളും ലഭിച്ചു. 28ാം വാര്‍ഡില്‍നിന്നു വിജയിച്ച ബിജെപി പ്രതിനിധി അഖില്‍ യോഗത്തില്‍ പങ്കെടുത്തില്ല.

തെരഞ്ഞെടുപ്പിനുശേഷം വരണാധികാരി റിജോ മാത്യു മുമ്പാകെ എസ്. സോബിന്‍ ചെയര്‍മാനായി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.

ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിന്ധു ബൈജുവിനെ 10 നെതിരേ 21 വോട്ടുകള്‍ക്കാണ് എന്‍.എല്‍. വത്സലകുമാരി പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആശാ മുകേഷിനു നാലുവോട്ടുകള്‍ ലഭിച്ചു.

എല്‍ഡിഎഫ് ധാരണപ്രകാരം രണ്ടരവര്‍ഷം വീതം സിപിഐക്കും കേരള കോണ്‍ഗ്രസ് -എമ്മിനുമാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം.

Tags : Cherthala Municipal Council Chairman nattuvisesham local news

Recent News

Up