x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ആഘോഷം


Published: February 15, 2026 07:33 AM IST | Updated: February 15, 2026 07:33 AM IST

വടക്കുന്നാഥൻ


തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഇന്നു നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിനു പഞ്ചവാദ്യം, വൈകീട്ട് ആറിന് നിറമാല എന്നിവയും ശ്രീമൂലസ്ഥാനത്തെ ശിവരാത്രിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ രാത്രി 11.45 വരെ ഭജനാമൃതം, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ പരിപാടികളും, മതിൽക്കകത്ത് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്ത്, രാത്രി ഒന്പതിനു തായമ്പക, രാത്രി 8.30 നു പാറമേക്കാവ് ക്ഷേത്രത്തിൽനിന്നും രാത്രി 10.30 ന് ഷൊർണൂർ റോഡിലെ സത്രം ജംഗ്ഷനിൽനിന്നും എഴുന്നള്ളിപ്പ്, പുലർച്ചെ 1.15ന് തൃപ്പുക നടയടയ്ക്കൽ, തുടർന്ന് വിളക്കാചാരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.നാളെ ഏഴിനു നിർമാല്യദർശനവും നെയ്യഭിഷേകവും ഉണ്ടായിരിക്കും.

മമ്മിയൂര്‍

ഗുരുവായൂര്‍: ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ആഘോഷിക്കും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ലക്ഷാര്‍ച്ചനയും ഭസ്മാഭിഷേകവുമുണ്ടാകും. രാവിലെ പിസിസി ഇളയതിന്‍റെ ഭക്തിപ്രഭാഷണം, മണലൂര്‍ ഗോപിനാഥിന്‍റെ ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് പല്ലശന മുരളിയുടെ പഞ്ചവാദ്യം, വൈകിട്ട് രഹന മുരളീധരന്‍റെ മോഹിനിയാട്ടം, രാത്രി കൃഷ്ണനാട്ടം എന്നിവയാണ്.

ചൊവ്വല്ലൂര്‍

ചൊവ്വല്ലൂര്‍: ക്ഷേത്രത്തില്‍ ശിവരാത്രിയുടെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികനാകും. രാവിലെ കാഴ്ചശീവേലിക്ക് മേളം പെരുവനം കുട്ടന്‍മാരാര്‍ നയിക്കും. ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരമുണ്ടാകും. ഉച്ചയ്ക്ക് എഴുന്ന ള്ളിപ്പിന് പഞ്ചവാദ്യം പല്ലശന മുരളി നയിക്കും. വൈകിട്ട് ചൊവ്വല്ലൂര്‍ സുനിലിന്‍റെ തായമ്പക, രാത്രി കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.

പെരുന്തട്ട

പെരുന്തട്ട: ശിവക്ഷേത്രത്തില്‍ രാവിലെ അഖണ്ഡനാമ ജപം, വൈകീട്ട് ഭക്തിഗാനാര്‍ച്ചന, രാത്രി കഥകളി എന്നിവയുണ്ടാകും. സായി മന്ദിരത്തിൽ രാവിലെ ഒൻപതിന് മുത്തപ്പൻ തെയ്യം, ഭക്തജനങ്ങൾക്ക് കല്പന നൽകും.

തിരുവില്വാമല

തിരുവില്വാമല: ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം , അഭിഷേകങ്ങൾ, 8.30 ന് ക്ഷേത്രത്തിൽ നിർമിച്ച അന്നദാനമണ്ഡപത്തിന്‍റെ ഉദ്ഘാടനം, ഒന്പതിന് ഭക്തി പ്രഭാഷാണം, 11-30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് നാദസ്വരം, 6.30 മുതൽ തിരുവാതിരക്കളി , ഏഴിന് നൃത്ത സന്ധ്യ.
പൂതനക്കര ശിവക്ഷേത്രം , പാമ്പാടി സോമേശ്വരം ശിവക്ഷേത്രം, എരവത്തൊടി അർധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.

സാംസ്‌കാരിക സമ്മേളനം

ഗുരുവായൂർ: സായ് സഞ്ജീവനി ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സായി മന്ദിരത്തിൽ ശിവരാത്രി സാംസ്‌കാരിക സമ്മേളനവും കാരുണ്യസദസും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. മനുഷ്യന്‍റെ പൂർണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമം മുന്നോട്ടുവയ്ക്കുന്ന ജീവിതരീതിയെന്ന് കൈതപ്രം അഭിപ്രായപെട്ടു.

എഴുത്തുകാരൻ ജയരാജ് മിത്ര മുഖ്യാതിഥിയായി. സായിസ്പർശം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി. മുത്തപ്പൻ കർമങ്ങൾക്കു നേതൃത്വം നൽകിയ സനൽ പെരുവണ്ണാൻ, കുംഭമേളയിൽ ധർമ സേവ നടത്തിയ കെ.ആർ. പ്രവിൽ, എം.എസ്. ശശി മരുതയൂർ എന്നിവരെ ആദരിച്ചു.


ജുനഅഖാഡ ഹരിദ്വാർ വിശ്വം ഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹരാജ്, മഹന്ത് ശിവാനി ഭാരതി മഹരാജ്, ഋഷികേശാനന്ദ മഹരാജ്, കൗൺസിലർ ബിന്ദു നാരായണൻ, അരുൺ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

Tags : nattu vishesham Shivaratri celebrations

Recent News

Up