തൊടുപുഴ: ജില്ലയില്‍ കുളമ്പുരോഗ, ചര്‍മമുഴരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം തുടങ്ങി. പി.ജെ. ജോസഫ് എംഎല്‍എയുടെ ഫാമിലാണ് കുത്തിവയ്പിനു തുടക്കം കുറിച്ചത്.
കന്നുകാലികള്‍ വലിയ സമ്പത്താണെന്നും അവയെ രോഗങ്ങളില്‍നിന്നു സംരക്ഷിക്കേണ്ടത് ഓരോ ക്ഷീരകര്‍ഷകരുടെയും ചുമതലയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബിജു.ജെ. ചെമ്പരത്തി അധ്യക്ഷത വഹിച്ചു.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. നിശാന്ത് എം. പ്രഭ പദ്ധതി വിശദീകരിച്ചു.
ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനിറ്റ ജോര്‍ജ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ജസ്റ്റിന് ജേക്കബ്, പുറപ്പുഴ ഐസി വെറ്ററിനറി സര്ജന് ഡോ. അനുഷ സാലി എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 17 വരെയാണ് കുത്തിവയ്പ് യജ്ഞം നടക്കുന്നത്.
മൃഗചികിത്സ ഇനി വീട്ടുപടിക്കൽ
തൊടുപുഴ: മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ഇനി വീട്ടുപടിക്കലും ലഭ്യമാകും. 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍നിന്ന് 1962 എന്ന നമ്പര്‍ ഡയല് ചെയ്ത് സേവനം ബുക്ക് ചെയ്യാം.
ഇളംദേശം, അടിമാലി, ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം, അഴുത ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയാണ് സമയം.
തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര ചികിത്സാ സേവനവും ലഭ്യമാണ്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടു വരെ സേവനം ലഭിക്കും. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമാക്കി മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓമനമൃഗങ്ങളുടെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സേവനം അറക്കുളം, കുഞ്ചിത്തണ്ണി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, പെരുവന്താനം എന്നീ മൃഗാശുപത്രികളിലും മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് ലഭ്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ബാധകമാണ്.
Tags : nattu vishesham vaccination campaign