x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സതേണ്‍ ഡെയറി ആൻഡ് ഫുഡ് കോണ്‍ക്ലേവ് : കാര്‍ഷിക-ക്ഷീര-ഭക്ഷ്യ മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു


Published: January 10, 2026 05:38 AM IST | Updated: January 10, 2026 05:38 AM IST

സതേണ്‍ ഡെയറി ആൻഡ് ഫുഡ് കോണ്‍ക്ലേവ് പ്രദർശനത്തിൽ പുരാതന ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അക്ഷയശ്രീ അവാർഡ് ജേതാവ് എ.പി. കൃഷ്ണൻ മാസ്റ്റർ.

കോഴിക്കോട്: സതേണ്‍ ഡയറി ആൻഡ് ഫുഡ് കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനം നടന്ന പാനല്‍ ചര്‍ച്ചയില്‍ കാര്‍ഷിക-ക്ഷീര -ഭക്ഷ്യ മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായി.

‘കര്‍ഷകന്‍' എന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ എസ്. സുരേഷ് (പ്രൊക്യുര്‍മെന്‍റ് ഹെഡ്- ഡോഡ്‌ലെ ഡെയറി, ഹൈദരബാദ്), പി. ഗോപാലകൃഷ്ണന്‍ ( മാനേജിംഗ് ഡയറക്ടര്‍ സംഘം ഡെയറി), എന്‍.കെ. പ്രേംലാല്‍ (ജനറല്‍ മാനേജര്‍ - മലബാര്‍ മില്‍മ) എന്നിവര്‍ പ്രസംഗിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മോഡറേറ്ററായിരുന്നു.

‘ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പതിവ് പരാതികള്‍, ആഗോള വ്യാപാരത്തിനായുള്ള കര്‍ഷക പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ സിമി ഉണ്ണിക്കൃഷ്ണന്‍ (റീജണല്‍ ഹെഡ്, അഗ്രികള്‍ച്ചറല്‍ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ടസ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്‍റ് അഥോറിറ്റി (എപിഇഡിഎ), കെ.എന്‍. ധന്യ (റീജണല്‍ ഡയറക്ടര്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്‌ഐ) എന്നിവര്‍ പ്രസംഗിച്ചു.

‘നൂതന സംസ്കരണ, പാക്കിംഗ് സാങ്കേതിക വിദ്യകള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അമിത്ത് വ്യാസ് (മാനേജിംഗ് ഡയറക്ടര്‍ അമൂല്‍), ഡോ.നിവാഷ് ജീവാനന്ദന്‍ (കിംഗ്ടണ്‍ എന്‍ജിനീയറിംഗ് കോളജ് വെല്ലൂര്‍), ഡോ. ആര്‍.എസ്. മാച്ചെ (ചീഫ് സയന്‍റിസ്റ്റ് സിഎഫ്എഫ്ആര്‍ഐ- മൈസൂര്‍) എന്നിവരും ‘ആരോഗ്യകരമായ ഭക്ഷണക്രമം ക്രമീകരിക്കുന്നതില്‍ പ്രവര്‍ത്തനപരമായ ചേരുവകള്‍ ഉപയോഗപ്പെടുത്തല്‍' എന്ന വിഷയത്തില്‍ കെ.ആര്‍. അനില്‍ കുമാറും (റിട്ട. അസി.ഡയറക്ടര്‍ ഡിഎഫ്ആര്‍എല്‍ മൈസൂര്‍), നേഹ ശര്‍മ്മയും (ഡയറക്ടര്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്), ഡോ. ഷാലേന്ദ്രന്‍ ( ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അമൃത ഡെയറി ഈറോഡ്) എന്നിവരും പങ്കെടുത്തു.

കയര്‍ പിരിക്കല്‍ ലൈവായി കാണാന്‍ അവസരം

കോഴിക്കോട്: സതേണ്‍ ഡെയറി ആൻഡ് ഫുഡ് കോണ്‍ക്ലേവിന്‍റെ ഭാഗമായി ഒരുക്കിയ എക്‌സിബിഷനില്‍ കേരളത്തിലെ സ്ത്രീകളുടെ ഒരു കാലത്തെ ഉപജീവനമാര്‍ഗമായിരുന്ന കയറു പിരിക്കല്‍ ലൈവായി കാണാം. കൈത്തറി, മണ്‍പാത്ര നിര്‍മാണം എന്നിവയ്ക്കും പ്രത്യേക പവലിയനുണ്ട്.

അന്യംനിന്നു പോയ നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ പുരാതന കാഴ്ചകളും ഒരു നൂറ്റാണ്ടു മുമ്പത്തെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്നതും ഇന്ന് കാണാമറയത്തായതുമായ വീട്ടുപകരണങ്ങളും കൗതുകത്തിനൊപ്പം അറിവും പകരുന്നു. ഉറിച്ചട്ടി തിരിയമ്മി, തൂക്കം കല്ല്, നാരായം, കലപ്പ എന്നിങ്ങനെ പുതുതലമുറ കാണാത്ത വസതുക്കളും പ്രദര്‍ശനത്തിനുണ്ട്.

മില്‍മ, നന്ദിനി, ഡോഡ്‌ലെ, അമൂല്‍, നെസ്‌ലെ, ഹെറിറ്റേജ് ഫുഡ്സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഡെയറികളുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതിനു പുറമെ മറ്റു വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Up