പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2025 മാർച്ച് ഏഴിലെ സുപ്രീംകോടതി ഉത്തരവിൽ സ്പെഷൽ എഡ്യുക്കേറ്റർ തസ്തിക എല്ലാ പൊതുവിദ്യാലയങ്ങളിലും സൃഷ്ടിക്കണമെന്നും പത്തു വർഷത്തിലധികം സർവീസുള്ളവരെ സ്ഥിരപ്പെടുത്തണമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഒരു വർഷമായിട്ടും സർക്കാർ യാതൊരു തരത്തിലുള്ള നീക്കവും നടത്താത്തത് പ്രതിഷേധാർഹമാണെന്ന് കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നിയമനങ്ങളിലൂടെ ബിആർസി ജീവനക്കാരായവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുമ്പോൾ സ്പെഷൽ എഡ്യുക്കേറ്റർമാരോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.