വണ്ടിത്താവളം അമ്പലപ്പറമ്പിൽ ഞാറു പാകിയതിനു സംരക്ഷണത്തിനായി ഉണ്ടാക്കിയ സാരികൂടാരം.
വണ്ടിത്താവളം: കൃഷിപ്പണി തുടങ്ങിയാൽ കർഷകന്റെ വീടുകളിലെ സാരിത്തരങ്ങളെല്ലാം വയലിൽ പന്നികളെ തുരത്താനായി കൂടാരമൊരുക്കുന്നതിന് ഉപയോഗിക്കുന്നതും ഒരു അധിക ചെലവ്.
ഞാറു തയ്യാറാക്കുന്നതുമുതൽ കൊയ്ത്തു വരെയും സാരിചുറ്റൽ ചെയ്യണം. എന്നാൽ ഇത്തരം സാരികൂടാരങ്ങളേയും പന്നികൾ നശിപ്പിച്ച് വിളനാശം വരുത്തുന്നുമുണ്ട്.
കാട്ടുപന്നി പ്രതിരോധത്തിനു ശാശ്വതപരിഹാരം കാണാത്തതിൽ കർഷകർ നിരാശയിലാണ്. പന്നികളെ കൊല്ലാൻ വനംവകുപ്പ് പഞ്ചായത്തുകൾ മുഖാന്തരം നടപ്പിലാക്കുന്ന ഷൂട്ടർമാരുടെ സേവനം പൂർണതോതിൽ നടപ്പിലാക്കാത്തതും കർഷകരെ നിരാശരാക്കുന്നു. മിക്ക കർഷകരും പാരമ്പര്യ ഉപജീവനമെന്ന നിലയിൽ നെൽകൃഷിയിൽ നഷ്ടം സഹിച്ചും തുടരുന്നുണ്ടെങ്കിലും പുതുതലമുറ ഈ മേഖല കയ്യൊഴിയുന്നതും കാർഷികമേഖലക്ക് വിനയാവുകയാണ്.
Tags : wild boars nattuvisesham local news