കട്ടപ്പന സെന്റ്് ജോർജ് ഫെറോനാ ദേവാലയത്തിൽ നടന്ന കഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷനിൽ കഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകുന്നു.
കട്ടപ്പന: സഭയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നാം ദാഹത്തോടെ സ്വീകരിക്കണമെന്ന് കഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
നമുക്ക് മാമ്മോദിസായിലൂടെയും കൂദാശകളിലൂടെയും ലഭിക്കുന്ന പരിശുദ്ധാത്മാവ് ആണ് നമ്മുടെ വിശ്വസം വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ വചനം എല്ലാ ദിവസവും വായിക്കാൻ നമുക്ക് കഴിയണം. വചനമാണ് നമുക്ക് വെളിച്ചം നൽകുന്നത്.
വചനത്തിൽ അതിഷ്ഠിതമായ ജീവിതമാണ് നാം നയിക്കേണ്ടത്. പരിശുദ്ധ കുർബാനയിലും കുദാശകളിലും കേന്ദ്രികരിച്ച അധ്യാത്മികതയാണ് നമ്മിൽ വളർന്നുവരേണ്ടതെന്നും രൂപതാധ്യക്ഷൻ പറഞ്ഞു.
കട്ടപ്പന സെന്റ്് ജോർജ് ഫെറോനാ ദേവാലയത്തിൽ നടന്ന കഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ വിശുദ്ധ കുർബാന അർപ്പിച്ചു വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടത്തി. ജനറൾ കൺവീനർ ഫാ. ജോസ് മംഗലത്തിൽ, കൺവീനർ ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലാന്തനാൽ, ഫാ. ഇമ്മാനുൽ മടുക്കക്കുഴി തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.