മാര്‍ പോളി കണ്ണൂക്കാടന്‍
സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനികകാലത്തിനു സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിതസന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.
മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാള്‍ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയില്‍ ദൈവദൂതന്മാര് പാവപ്പെട്ട ആട്ടിടയന്മാര്ക്കു പകര്ന്നുനല്കിയത്. സര്‍വജനത്തിനുംവേണ്ടി ഒരു രക്ഷകന് പിറന്നിരിക്കുന്നു എന്നായിരുന്നല്ലോ ക്രിസ്മസ് രാത്രിയിലെ മംഗളവാര്‍ത്ത.
സ്നേഹവും കാരുണ്യവും സമത്വവും നഷ്ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹികവ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തിനുള്ള ആഹ്വാനവുമായി ക്രിസ്തുവിന്റെ രംഗപ്രവേശം.
രോഗികളും ദരിദ്രരും അവശരും സമുഹത്തിന്റെ മുഖ്യധാരയില്‍നിന്നു ബഹിഷ്കൃതരാക്കപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സര്‍വജനതയ്ക്കുമുള്ള മാറ്റത്തിന്റെ സദ്വാര്‍ത്തയാണ് ബെത്ലഹേമില്‍നിന്ന് ഉയര്‍ന്നത്.
പലവിധ കാരണങ്ങളാല്‍ മുറിവേല്‍ക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഇന്നുമുണ്ട് നമ്മുടെ ചുറ്റിലും.
ദരിദ്രരിലൂടെയും മുറിവേറ്റവരിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നത് തിരിച്ചറിയുമ്പോഴാണ് ക്രിസ്തു വിഭാവനംചെയ്ത മാറ്റം ജീവിതത്തില്‍ അര്‍ഥപൂര്‍ണമാവുക. അവശരിലേക്കും പാര്ശ്വവത്കരിക്കപ്പെട്ടവരിലേക്കും നാം നടത്തേണ്ട പിന്‍നടത്തത്തിന്റെ ഓര്‍മപ്പെടുത്തലായി മാറട്ടെ, ക്രിസ്മസ് ആഘോ ഷം.
എല്ലാവര്ക്കും ക്രിസ്മസ് -നവ വത്സര ആശംസകള്‍.
മാര്‍ പോളി കണ്ണൂക്കാടന്‍
( ഇരിങ്ങാലക്കുട രൂപത മെത്രാൻ)
Tags : The good news nattuvisesham local news