ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറും. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, പ്രസുദേന്തി പി.ടി. ആന്റണി പുളിക്കൽ കുന്നുംപുറം, ടോമി ആന്റണി എന്നിവർ പറഞ്ഞു.
തിരുനാൾ ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് അഞ്ചിന് ദിവ്യബലി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് കാർമികത്വം വഹിക്കും. തുടർന്ന് വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ തിരുനാൾ കൊടിയേറ്റും. 13 ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 4.45ന് രൂപം വെഞ്ചരിപ്പ്. തുടർന്ന് പാട്ടുകുർബാന. ഫാ. സനു പുതുശേരി, റവ.ഡോ. ഐസക് ചക്കാലപ്പറമ്പിൽ എന്നിവർ കാർമികനാകും.
ഫാ. ലിജോയ് വടക്കുംഞ്ചേരി സന്ദേശം നൽകും. തുടർന്ന് പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ 14ന് രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, പത്തിന് തിരുനാൾ പാട്ടുകുർബാന. എറണാകുളം-അങ്കമാലി അതിരുപത വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തി കാർമികത്വം വഹിക്കും. ഫാ. സിറിൽ പാലയ്ക്കൽ വചനസന്ദേശം നൽകും. ഉച്ചയ്ക്ക് മുന്നിന് ദിവ്യബലി, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ കാർമികനാകും. തുടർന്ന് പട്ടണപ്രദക്ഷിണം.