x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏനാക്കുളം വൃത്തിയാക്കിയ മൂവർസംഘത്തിന് ജനകീയകൂട്ടായ്മയുടെ അനുമോദനം


Published: December 11, 2025 01:19 AM IST | Updated: December 11, 2025 01:19 AM IST

ഏനാക്കുളം കുളക്കടവിൽ ജനകീയകൂട്ടായ്മയുടെ അനുമോദനച്ചടങ്ങ്.

ഏനാമാവ്: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പുല്ലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന ഏനാക്കുളം വൃത്തിയാക്കിയ മൂവർ സംഘത്തിന് ജനകീയ കൂട്ടായ്മയുടെ അനുമോദനം.

എനാമാക്കൽ സ്വദേശികളായ തൈക്കാട്ടിൽ ജോസഫ് ആറ്റ്‌ലി, ലിജോ ചെറുവത്തൂർ, ജോസ് ചെറുവത്തൂർ എന്നിവരാണ് ഒരേക്കർ വിസ്തൃതിയിലുള്ള ഏനാക്കുളം വൃത്തിയാക്കിയത്.

കുളക്കടവിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ റിട്ട. അധ്യാപകനായ കൊച്ചുപോൾ കൊള്ളന്നൂർ അധ്യക്ഷനായിരുന്നു. വെങ്കിടങ്ങ് പഞ്ചായത്ത് പതിനൊ ന്നാം വാർഡിൽനിന്നും മത്സരിക്കുന്ന സ്ഥാനാർഥികളായ സി.എ. ജോൺസൺ, പി.വി. അഭിജിത്ത് എന്നിവരും അഭിനന്ദനങ്ങളുമായി കുളക്കടവിൽ എത്തി.

വാർഡിന്‍റെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്ന പക്ഷം ഏനാക്കുളം പൊതുജന ങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വൃത്തിയായി സംരക്ഷിക്കുന്നതിന് ആവ ശ്യമായ നടപടി സ്വീകരിക്കുമെന്ന് രണ്ടുസ്ഥാനാർഥികളും ഉറപ്പുനൽകി.
കെ.ഡി. ജോയ് , തോമസ് ജോസഫ്, സി.എം. പോൾസൺ എന്നിവർ പ്രസംഗിച്ചു.

Tags : The three-member team nattuvisesham local newes

Recent News

Up