കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയോട് മത്സരിക്കുന്നത് ഇടതു, വലത് മുന്നണികളുടെ 25 പാര്‍ട്ടികള്‍ അടങ്ങുന്ന കുറുവ സംഘമെന്ന് ട്വന്റി 20 ചെയർമാൻ സാബു ജേക്കബ്. 10 വര്‍ഷം മാത്രം പ്രായമുള്ള ട്വന്റിയെ പ്രതിരോധിക്കാനാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അവരുടെ മുഴുവന്‍ സമയവും ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനെ വെല്ലുവിളിച്ചാല്‍ സിപിഎം എംഎല്‍എ ശ്രീനിജനാണ് മറുപടി പറയുന്നതെന്നും സാബു പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.
ഇക്കുറി കൊച്ചി കോര്‍പറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്ത് മുതല്‍ പാലക്കാട് മുതലമട പഞ്ചായത്തില്‍വരെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ആകെ 880 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സിപിഎമ്മിന്റെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നേതാക്കളും ഭീഷഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പാര്‍ട്ടിയുടെ നിരവധി സ്ഥാനാര്‍ഥികളെ പിന്തിതിരിപ്പിച്ചിട്ടുണ്ട്. ട്വന്റി 20 പാര്‍ട്ടിയുടെ വളര്‍ച്ചയെ ഈ പാര്‍ട്ടികള്‍ എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്നും സാബു ജേക്കബ് പറഞ്ഞു.