x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസാ തട്ടിപ്പു കേസിൽ പരാതിക്കാരി ഹാജരായില്ല; കേസ് തീർപ്പാക്കി


Published: November 3, 2025 06:11 AM IST | Updated: November 3, 2025 06:11 AM IST

കൊല്ലം : നെടുങ്ങോലം വിസാ തട്ടിപ്പു കേസിൽ പരാതിക്കാരി ഹാജരാകാഞ്ഞതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി. നെടുങ്ങോലം വിസാ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

തന്‍റെ ഭർത്താവിനും സുഹൃത്തിനുമെതിരെ വിസാ തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഗുണ്ടകളുടെ സഹായിയായ ചിലർ അപവാദം പ്രചരിപ്പിക്കുകയാണെന്ന നെടുങ്ങോലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സംഭവത്തെകുറിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ അംഗം വി. ഗീത ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ പരാതിക്കാരിയുടെ ഭർത്താവിനും പാലക്കാടുകാരനായ സുഹൃത്തിനുമെതിരെയാണ് ആരോപണം നിലവിലുള്ളതെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞു. വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ പുറത്തുവന്നതാണ് പരാതിക്ക് കാരണം.

പരാതി വാസ്തവവിരുദ്ധമാണെന്നും വിസാ തട്ടിപ്പിന് ഇരയായ നിരവധിയാളുകൾ നെടുങ്ങോലം പ്രദേശത്തുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

കേസന്വേഷണത്തി െ ന്‍റ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലേക്ക് പോലീസ് വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പോലീസ് റിപ്പോർട്ടിന് പരാതിക്കാരി മറുപടി സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്തതിനാൽ കേസ് തീർപ്പാക്കി.

Tags : Local News Nattuvishesham Kollam

Recent News

Up