റോബിൻ സോജൻ
ഉപ്പുതറ: മേരികുളം ഡോർലാൻഡിൽ പുളിക്കമണ്ഡപത്തിൽ റോബിൻ തോമസി ( 45)ന്റെ മരണം കൊലപാതകമെന്നു സംശയം. സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് റോബിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന ഡോർലാൻഡ് ഇടത്തിപ്പറമ്പിൽ സോജൻ വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.
കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കൾ ചേർന്ന് മദ്യപിച്ചശേഷം ഒപ്പമുണ്ടയാരുന്ന മറ്റുളളവർ പിരിഞ്ഞുപോയി.
പിന്നീട് റോബിനും സോജനും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. റോബിനും സോജനും തമ്മിൽ വാക്കുതർക്കമുണ്ടായും സംഘർഷം ഉണ്ടായതായും പറയുന്നു.
റോബിൻ സോജനെ കല്ലിന് ഇടിച്ചു. സോജൻ തിരിച്ചടിച്ചു. റോബിൻ നിലത്തു വീണു. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരി മാറുമ്പോൾ എഴുന്നേറ്റു പോകുമെന്നു കരുതി സോജൻ വീട്ടിൽക്കയറി കിടന്നു.
രാവിലെ റോബിനെ ബന്ധു ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. അന്വേഷിച്ചു ചെന്നപ്പോഴാണ് റോബിൻ സോജന്റെ വീട്ടുമുറ്റത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വീട്ടിൽനിന്ന് സോജനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് സോജൻ സംഭവം പോലീസിനോടു പറഞ്ഞത്.
പോലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി വിരടയാള വിദഗ്ദ്ധരുടെ പരിശോധനയും കഴിഞ്ഞ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. സംഘർഷത്തിനിടയിലാണ് റോബിൻ മരിച്ചതെന്നാണ് പോലീസ് നിഗമനം. ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു.