കൊല്ലം : എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളിക്കുന്നം കുന്നത്തുമുക്ക് അരുൺ നിവാസിൽ ശങ്കരൻ എന്നു വിളിക്കുന്ന വി. അരുണിനെ (28) യാണ് ശാസ്താംകോട്ട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എംംഡിഎംഎ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെയും അടൂർ താലൂക്കിലെയും മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ രണ്ടുവർഷമായി രാസലഹരി ബംഗളൂരുവിൽ നിന്നാണ് അരുൺ കടത്തി വരുന്നത്.
ഇയാൾ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചു വരുന്നു. ഫോട്ടോഗ്രഫിയുടെയും വ്ലോഗി െ ന്റയും മറവിലാണ് മയക്കുമരുന്ന് കച്ചവടം. ഒരു ഗ്രാമിന് 2000 രൂപ നിരക്കിൽ വാങ്ങിക്കൊണ്ട് വരുന്ന രാസലഹരി 250 മില്ലിഗ്രാമിന് 3000 രൂപയ്ക്കാണ് വില്പന നടത്തി വന്നത്.
എംഡിഎംഎ വിൽപ്പനയ്ക്ക് ഇയാൾക്ക് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പും ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് സംഘം ആവശ്യക്കാർ എന്ന വ്യാജേനെ പ്രസ്തുത ഗ്രൂപ്പിൽ കയറിയാണ് പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
തുടർന്ന് എക്സൈസ് സൈബർ സെല്ലുമായി സഹകരിച്ച് ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.എംഡിഎംഎ കടത്തിന് ഇയാളുടെ കൂട്ടാളിയായ ചൂനാട് സ്വദേശി കോക്കാടൻ എന്ന് അറിയപ്പെടുന്ന അരുണിനെ പിടികൂടാനും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബി െ ന്റ നേതൃത്വത്തിൽ സൈബർ സെൽ അംഗങ്ങളായ വി. വിമൽ, വൈശാഖ്, ഷാഡോ ടീം അംഗങ്ങളായ വിജു, സുജിത് കുമാർ, അതുൽ കൃഷ്ണൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : MDMA Local News Kollam Nattuvishesham