പാരീസ്: ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 67 ആണെന്നും ഇതിൽ 29 പേരെ വകവരുത്തിയത് ഇസ്രയേലാണെന്നും പത്രസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന അറിയിച്ചു.
2023 ഒക്ടോബറിൽ ആരംഭിച്ച ഗാസാ യുദ്ധത്തിനിടെ ഇസ്രേലി സേനയുടെ ആക്രമണത്തിൽ ആകെ 220 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്. മൂന്നു വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയ രാജ്യമെന്ന കുപ്രസിദ്ധിയാണ് ഇസ്രയേലിനുണ്ടായിരിക്കുന്നത്.
ഗാസ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് മെക്സിക്കോയിലാണ് - ഒന്പതു പേർ.
യുദ്ധം നടക്കുന്ന യുക്രെയ്നും സുഡാനുമാണ് മാധ്യമപ്രവർത്തകർ കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങൾ.
Tags : journalists killed journalists killed Isreal