ടെൽ അവീവ്: ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെങ്ങും സർക്കാർ ജാഗ്രതാനിർദേശം നൽകി. സൈന്യത്തോട് ജാഗരൂകരായിരിക്കാൻ നിർദേശം നൽകിയ സർക്കാർ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു.
അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേലിലെ ലക്ഷ്യങ്ങളും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന വാർത്തകളോടു പ്രതികരിക്കവെ ഇറാനിലെ കിരാത ഭരണത്തിന് ഉടൻ വിരാമമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.