ടോക്കിയോ: ജപ്പാനിലുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 30 പേർക്കു പരിക്കേറ്റു. അമോലി മേഖലയിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി.
കരയിൽനിന്ന് 80 കിലോമീറ്റർ അകലെ കടലിലാണു പ്രഭവകേന്ദ്രം. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ ഭൂകന്പം ഉണ്ടായേക്കാം എന്നാണു മുന്നറിയിപ്പ്. ജനങ്ങൾ ഒരാഴ്ച ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
Tags : Earthquake Japan