അബുജ: നൈജീരിയയിലെ മുസ്ലീം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മോസ്കിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനമുണ്ടായത്.
സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു സംഭവം. മോസ്കിന്റെ ഉള്ളിൽ വച്ചിരുന്ന ബോംബാണ് പ്രാർത്ഥനയ്ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണ് നടന്നതെന്നും സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി വരികയാണ്.
ബോർണോയുടെ തലസ്ഥാനമായ മൈഡുഗുരി ദീർഘകാലമായി കലാപ കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിൽ വലിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അവസാനമായി 2021ലാണ് ആക്രമണം നടന്നത്.
Tags : Explosion Muslim mosque Seven killed