കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്. കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്.
നിരവധി കുട്ടികൾ ഇതിനോടകം മരിച്ചു. കഴിഞ്ഞ 17 വർഷത്തിനിടെ ഇയാളുടെ ബീജം ഡെൻമാർക്കിലെ യൂറോപ്യൻ സ്പേം ബാങ്ക് വഴി നിരവധി സ്ത്രീകളിലേക്ക് എത്തിയിട്ടുണ്ട്. എല്ലാ സ്ക്രീനിംഗ് പരിശോധനകൾക്കും ശേഷമാണ് ഇയാളുടെ ബീജം സ്വീകരിച്ചതെങ്കിലും ജനിക്കുന്നതിനുമുൻപ് തന്നെ ഇയാളുടെ കോശങ്ങളിലെ ഡിഎൻഎയ്ക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശരീരത്തിലെ കോശങ്ങൾ അർബുദ ബാധിതമാകുന്നതിനെ തടയുന്ന TP-53 ജീൻ തകരാറിലായിരുന്നു. TP-53 ജീനിന്റെ അപകടകരമായ രൂപം ഇയാളുടെ ശരീരത്തിൽ പൊതുവേ കുറവാണെങ്കിലും 20 ശതമാനത്തോളം ബീജത്തിൽ അതിന്റെ സാന്നിധ്യമുണ്ട്. 90 ശതമാനം കാൻസർ രൂപപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെയുണ്ടാകുന്നത്.
ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അധികം പേർക്കും കുട്ടിക്കാലത്തുതന്നെ കാൻസർ വന്നേക്കാം. മുതിർന്ന സ്ത്രീകളിൽ സ്തനാർബുദവും ഉണ്ടാകാം. യുകെയിലെ ക്ലിനിക്കുകളിൽ ഇയാളുടെ ബീജം ലഭ്യമാക്കിയിരുന്നില്ലെങ്കിലും ബ്രിട്ടീഷ് വനിതകൾ ഡെൻമാർക്കിൽ എത്തുകയും വന്ധ്യതാ ചികിൽസ തേടിയെന്നുമാണു നിഗമനം.
Tags : Genetic mutation sperm donor cancer children