ബെയ്റൂട്ട്: ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വ്യാഴാഴ്ചയാണ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ലെബനീസ്-ഇസ്രയേലി സിവിലിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആക്രമണം.
ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുകൂടാതെ സന്ദർശന വേളയിൽ ശത്രുത അവസാനിപ്പിക്കാൻ പോപ്പ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ സർക്കാർ ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഇസ്രയേലി സൈന്യം അറിയിച്ചു.
Tags : Israel Lebanon usa airstrikes