ലണ്ടന്‍: അന്തരിച്ച അമേരിക്കന്‍ കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ലോര്‍ഡ് പീറ്റര്‍ മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ പ്രകാരം, 2003-നും 2004-നും ഇടയില്‍ മൂന്ന് തവണകളായി എപ്സ്റ്റീന്‍ മണ്ടല്‍സണ് ഏകദേശം 75,000 ഡോളര്‍ കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2009-ല്‍ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, എപ്സ്റ്റീന്‍റെ ചില ആവശ്യങ്ങള്‍ക്കായി മണ്ടല്‍സണ്‍ തന്‍റെ പദവി ഉപയോഗിച്ച് സഹായിക്കാന്‍ ശ്രമിച്ചതായും രേഖകള്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കോ സര്‍ക്കാരിനോ കൂടുതല്‍ നാണക്കേടുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, എപ്സ്റ്റീനുമായുള്ള തന്‍റെ മുന്‍കാല ബന്ധത്തില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും അദ്ദേഹം ലേബര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെത്തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ അദ്ദേഹത്തെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
ഈ വിഷയത്തില്‍ മണ്ടല്‍സണ്‍ യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ മൊഴി നല്‍കണമെന്നും അദ്ദേഹത്തിന്‍റെ ലോർഡ് പദവി റദ്ദാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
Tags : Jeffrey Epstein Peter Mandelson Labour Party