പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മാരീൻ ലെ പെന്നിന് ജൂലൈ ഏഴ് വിധിദിനം. മാരീൻ ലെ പെന്നിനെതിരായ അഴിമതിക്കേസിൽ പാരീസ് അപ്പീൽ കോടതി ജൂലൈ ഏഴിന് വിധിപറയും.
വിധി പ്രതികൂലമായാൽ പ്രതിപക്ഷ നേതാവായ അവർക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
യൂറോപ്യന്‍ യൂണിയൻ പാര്‍ലമെന്റിന്റെ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി നേരത്തേ പെന്നിനെ ശിക്ഷിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പെൻ അപ്പീൽ കോടതിയെ സമീപിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ, തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതിൽനിന്ന് വിലക്ക് ലഭിച്ചേക്കാം.
Tags : France Paris Court Marine Le Pen trial corruption case