വെല്ലിംഗ്ടൺ: വടക്കൻ ന്യൂസിലൻഡിലുണ്ടായ മണ്ണിടിച്ചിലുകളിൽ രണ്ടു പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. ദിവസങ്ങളായി പെയ്യുന്ന മഴയാണ് ദുരന്തത്തിനു കാരണം. ചില സ്ഥലങ്ങളിൽ 30 മണിക്കൂറിനിടെ 29 സെന്റിമീറ്റർ മഴ ലഭിച്ചു.
വടക്കൻ ദ്വീപിലെ ബേ ഓഫ് പ്ലെന്റി മേഖലയിൽ മൗണ്ട് മൗംഗനൂയി, വെൽക്കംബേ, വാർക്ക് വർത്ത് പ്രദേശങ്ങളാണ് കെടുതികൾ നേരിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായി
Tags : landslides in New Zealand