x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലമ്പൂരില്‍ പന്നിവേട്ട: നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ചുകൊന്നു


Published: February 20, 2026 08:18 PM IST | Updated: February 20, 2026 08:18 PM IST

നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിലാണ് നടപടി.

നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് വനം വകുപ്പിന്‍റെ അനുമതിയുള്ള ഷൂട്ടറിന്‍റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

പന്നികളുടെ ജഡം നടപടിക്രമങ്ങള്‍ പാലിച്ച് വനംവകുപ്പിന്‍റെ അനുമതിയോടെ പനയങ്ങോട് വനത്തില്‍ സംസ്‌കരിച്ചു. സ്‌ക്വാഡിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍ കാരാട്ടുചാലി നേതൃത്വം നല്‍കി.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.വി. ബിന്ദു, ഷൂട്ടര്‍ അഹമ്മദ് നിസാര്‍ എന്നിവരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉന്‍മൂലനം ചെയ്യുന്ന പ്രവൃത്തി തുടരുന്നതാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാന്‍ എന്നിവര്‍ അറിയിച്ചു.

Tags : wild boar shot dead dead

Recent News

Up