x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റപത്രം വൈകിയാല്‍ ഗുണം രണ്ട്: പത്മകുമാറിനു പുറത്തിറങ്ങാം, സിപിഎമ്മിനു നടപടിയും വേണ്ട


Published: February 4, 2026 06:02 PM IST | Updated: February 4, 2026 06:04 PM IST

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കുന്നതു വൈകുന്നതിന്‍റെ ലാഭം സിപിഎമ്മിനു രണ്ടു വിധത്തിലാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിനു 90 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങാം.

പത്മകുമാറിനെതിരേ നടപടിയെടുക്കാന്‍ കുറ്റപത്രം വായിച്ചു നോക്കാന്‍ കാത്തിരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ആ വഴിക്ക് രക്ഷപ്പെടുകയും ചെയ്യാം. സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ കഴിഞ്ഞ നവംബര്‍ 20നാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

വൈകാതെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ഒരുകേസിലും കുറ്റപത്രം സമര്‍പ്പിക്കാതെ എസ്‌ഐടി മുന്നോട്ടു നീങ്ങുന്നതിനിടെ കുറ്റാരോപിതര്‍ ഒന്നൊന്നായി പുറത്തിറങ്ങിത്തുടങ്ങി. പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയും വൈകാതെ പുറത്തിറങ്ങാനാണു സാധ്യത.

കുറ്റപത്രത്തില്‍ പത്മകുമാറിന്‍റെ പങ്കാളിത്തം എന്താണെന്നു ബോധ്യപ്പെട്ടശേഷം നടപടിയെന്ന തീരുമാനത്തിലാണ് സിപിഎം. നിയമസഭ തെരഞ്ഞെടുപ്പു കാലയളവും നാടൊട്ടുക്ക് പ്രചാരണജാഥയുമൊക്കെ നടക്കുമ്പോള്‍ സ്വര്‍ണക്കൊള്ള വഷയത്തില്‍ ഏതെങ്കിലും നേതാവിനെതിരേ നടപടിയെടുക്കുന്നത് വീണ്ടും ചര്‍ച്ചയാകുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്.

കുറ്റപത്രം വൈകിയാല്‍ നടപടി ഒഴിവാക്കാമെന്നതു സിപിഎമ്മിന് ആശ്വാസവുമാണ്. പത്മകുമാറിനെതിരേ നടപടിയെടുക്കാതിരുന്നത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അടക്കം അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റും സ്വീകരിച്ചത്.

Tags : A Padmakumar CPM Sabarimala Gold theft case SIT

Recent News

Up