x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിയെ ആക്രമിച്ച കേസ്; ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്


Published: December 13, 2025 02:24 AM IST | Updated: December 13, 2025 02:24 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍ക്കടക്കം ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്. പള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണു കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കത്ത് പോസ്റ്റ് ചെയ്തത്.

മാസ്‌ക് ധരിച്ചെത്തിയ ആളാണ് ഊമക്കത്ത് അയച്ചത്. സ്പീഡ് പോസ്റ്റായി ഇയാള്‍ 33 കത്തുകള്‍ പോസ്റ്റ് ചെയ്തതായും ഇയാളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായുമാണ് സൂചന.

ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കൈമാറിയതിനു പിന്നാലെയാണ് രഹസ്യാന്വേഷണം ആരംഭിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും ഏഴാം പ്രതി ചാര്‍ളി തോമസിനെയും എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കത്തിന്‍റെ പുറത്ത് ഫ്രം അഡ്രസായി രാംകുമാര്‍ എന്ന പേരായിരുന്നു. എന്നാല്‍ കത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്നാണുണ്ടായിരുന്നത്. കത്തിനു പിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

Tags : Silent letter Ernakulam Actress assault case Police

Recent News

Up