പാലക്കാട്: പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. വണ്ടി താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്.
ആശുപത്രി ജീവനക്കാരുടെ ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് പിതാവ് നാരാണയൻ കുട്ടി ആരോപിച്ചു.
ബുധനാഴ്ചയായിരുന്നു താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള തീയതി നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിന്റെ കാൽ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നു. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Tags : Baby dies delivery Palakkad medical negligence