x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിക്കട്ട് വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ


Published: November 1, 2025 02:06 AM IST | Updated: November 1, 2025 02:06 AM IST

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാതിരുന്ന സിപിഎം ഇന്നലെ യോഗം ചേർന്ന് കാലിക്കട്ട് സെനറ്റ് യോഗം പ്രതിനിധിയെ നൽകാൻ തീരുമാനിച്ചതോടെ സർവകലാശാല വിസി നിയമത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

ചാൻസലർ പ്രതിനിധിയായി ബംഗളൂരു ഐഐടിയിലെ പ്രഫസർ ഡോ. ഇലുവാതിങ്കൽ ഡി. ജമ്മീസ്, കാലിക്കട്ട് സർവകലാശാല സെനറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കൗണ്‍സിൽ മെംബർ സെക്രട്ടറി പ്രഫ. എ. സാബു, യുജിസി പ്രതിനിധിയായി മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണി എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.

കമ്മിറ്റിയുടെ കണ്‍വീനർ ചാൻസലറുടെ പ്രതിനിധിയാണ്.നിലവിലെ കാലിക്കട്ട് സർവകലാശാല നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. കമ്മിറ്റി മൂന്നുമാസത്തിനുള്ളിൽ വിസി നിയമനത്തിന് അർഹരായ മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനൽ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ നൽകാത്തതുകൊണ്ട് സർവകലാശാല നിയമനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്. ഒരു സർവകലാശാല ഒഴികെ 13 സർവകലാശാലകളിലും താത്കാലിക വിസിമാരാണ്.

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ റിട്ടയേഡ് സുപ്രീംകോടതി ജസ്റ്റീസ് അധ്യക്ഷനായ സെർച്ച് കമ്മിറ്റി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വിസിമാരുടെ നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിയുടെ ശിപാർശയോടുകൂടി ഗവർണർക്ക് കൈമാറിയെങ്കിലും സുപ്രീംകോടതിയിൽ ഗവർണർ ഫയൽ ചെയ്ത റിവ്യൂ ഹർജിയിൽ തീർപ്പായശേഷം മാത്രമേ വിസി നിയമനത്തിൽ ഗവർണർ അന്തിമതീരുമാനം സ്വീകരിക്കൂ.

ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വിരാമം ഇടുന്നതാണ് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കുന്നതിന് സിപിഎം കാലിക്കട്ട് സെനറ്റ് അംഗങ്ങൾക്ക് നിർദേശം നൽകാൻ കാരണം എന്നറിയുന്നു.

കഴിഞ്ഞ സെനറ്റ് യോഗം പ്രതിനിധിയായി സംസ്കൃത സർവകലാശാലാ മുൻ വിസി ഡോ. ധർമരാജ് അഡാട്ടിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അദ്ദേഹം പിൻവാങ്ങിയതിനെത്തുടർന്നാണ് കഴിഞ്ഞദിവസം കൂടിയ സെനറ്റ് ഡോ: സാബുവിനെ കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തത്.

വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് മുൻതൂക്കം ലഭിക്കാൻ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള, നിയമസഭ അംഗീകരിച്ച നിയമ ഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ കാലിക്കട്ട് യൂണിവേഴ്സിറ്റി നിയമ പ്രകാരമാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്.

Tags : Calicut VC Governor

Recent News

Up