x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റി


Published: December 16, 2025 11:06 PM IST | Updated: December 16, 2025 11:06 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണത്തിനു പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത് ഒഴിവാക്കിയാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.

ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയാകും വരിക. മന്ത്രിസഭയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 10 ശതമാനം ഡിഎ കൂടി ശന്പളത്തിൽ ലയിപ്പിച്ച ശേഷം 10 ശതമാനം ശന്പള വർധന നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശരാശരി 5,000 രൂപ മുതൽ അര ലക്ഷം രൂപ വരെ ഓരോ ജീവനക്കാരനും ഇതുവഴി വർധന വരും.

നിലവിൽ ശന്പളവും പെൻഷനും നൽകാനായി ഒരു വർഷം വേണ്ടി വരുന്ന തുക 60,000 കോടി രൂപയാണ്. വർധന നടപ്പാക്കുന്നതോടെ ഇത് 80,000 കോടി രൂപ വരെയായി ഉയരും. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ പ്രതിവർഷ തനതു വരുമാനമായി കണക്കാക്കുന്നത്.

കഴിഞ്ഞ ശന്പളപരിഷ്കരണത്തിന് ശേഷം കുറഞ്ഞ അടിസ്ഥാന ശന്പളം 23,500 രൂപയാണ്. കൂടിയത് 1.66 ലക്ഷവും. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 84,000 രൂപയുമാണ്.

ശന്പള വർധന വരുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശന്പളം 28,000- 30,000 രൂപയെങ്കിലുമായി ഉയരും. പെൻഷനും ആനുപാതികമായി വർധിക്കും. കഴിഞ്ഞ തവണ ശന്പള വർധനയിൽ 1.38 മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ അത് 1.40 വരെയാക്കാനാണ് പരിഗണന.

Tags : Committee study salary settlement

Recent News

Up