x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ; വിജ്ഞാപനം പുറപ്പെടുവിച്ചു

ബിനു ജോര്‍ജ്
Published: February 18, 2026 10:48 PM IST | Updated: February 18, 2026 10:48 PM IST

കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്‌ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.

മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്‌ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.

സെക്‌ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.

പ്രധാന നിബന്ധനകള്‍

  1. പ്രതി മനഃപൂര്‍വം ഒളിവിലാണെന്നു തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കണം.
  2.  അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നതിനു മുമ്പ് ഇന്ത്യ വിട്ടവരെ സാധാരണയായി ഒളിവില്‍ പോയവരായി കണക്കാക്കില്ല. എന്നാല്‍ വാറന്‍റ് വന്നിട്ടും മനഃപൂര്‍വം വിദേശത്തു തുടരുന്നത് ഒളിച്ചോട്ടമായി കണക്കാക്കും.
  3. ദിനപത്രങ്ങളില്‍ പരസ്യം നല്‍കണം. പ്രതി 30 ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ വിചാരണ ആരംഭിക്കും.
  4. വിദേശത്തുള്ള പ്രതികള്‍ക്കെതിരേ ഇന്‍റര്‍പോള്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കണം.
  5. വിചാരണയ്ക്കിടയില്‍ പ്രതി ഹാജരായാല്‍, തന്‍റെ അസാന്നിധ്യത്തില്‍ ഹാജരാക്കിയ തെളിവുകള്‍ പുനഃപരിശോധിക്കാന്‍ കോടതിക്ക് അനുമതി നല്‍കാം.
  6. വിധിക്കെതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ പ്രതി കോടതിയില്‍ കീഴടങ്ങണം. വിധി വന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ അപ്പീല്‍ നല്‍കിയിരിക്കണം.
  7. പ്രതി കേരളത്തിലെ ജയിലുകളില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഡിജിപിയില്‍നിന്നു റിപ്പോര്‍ട്ട് വാങ്ങണം. ഇതിനായി പ്രതിയുടെ ബയോമെട്രിക് വിവരങ്ങള്‍ ജയില്‍ അധികൃതര്‍ക്കു കൈമാറണം.

Tags : Criminal cases absence representatives notice issued notification

Recent News

Up