x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസിഎൽ


Published: October 24, 2025 02:08 AM IST | Updated: October 24, 2025 02:08 AM IST

കൊച്ചേട്ടന്‍റെ കത്ത്

ഒറ്റയ്ക്കിത്തിരി, ഒരുമിച്ചൊത്തിരി!


സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,

ഒരു തെളിഞ്ഞ പ്രഭാതം. ഒരുപറ്റം കുഞ്ഞുറുന്പുകൾ ഭക്ഷണം തേടിയിറങ്ങി. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം ഒരു മരത്തിന്‍റെ ചുവട്ടിലേക്ക് അവരിലൊരാൾ ഓടിയെത്തി: ""ഇതാ, വലിയ ഒരു നെന്മണി! ഇത് നമുക്ക് ഒത്തിരി ദിവസത്തേക്കുള്ള ഭക്ഷണമാക്കാം.'' അപ്പോൾ കൂട്ടത്തിൽ കുഞ്ഞനുറുന്പ് തടസം പറഞ്ഞു: ""ഇത്രയും വലിയ നെല്ല് ആരു ചുമക്കും. എനിക്കേതായാലും പറ്റില്ല! അതിനാൽ നമുക്കു മറ്റു വഴി നോക്കാം.'' അപ്പോൾ അവരിൽ മൂപ്പനുറുന്പ് പറഞ്ഞു: ""നിനക്ക് ഒറ്റയ്ക്ക് ഇതു ചുമക്കാനാവില്ല, എനിക്കുമാവില്ല. എന്നാൽ, നമ്മൾ ഒത്തുചേർന്നാൽ, നമുക്കിതു തീർച്ചയായും ചുമന്ന് വീട്ടിലെത്തിക്കാം.''

അങ്ങനെ ഒരു പൊതുലക്ഷ്യത്തിനായി അവർ ഒത്തുകൂടി. കുറേപ്പേർ മുന്പേ പോയി വഴിയൊരുക്കി. പിന്നാലെ ഒട്ടേറെപ്പേർ ചേർന്ന് ആ നന്മണിയുടെ ഓരോ ഭാഗം ചുമന്നു! സാവധാനം, ഒരേ താളത്തിൽ, അവർ മുന്നേറി. ധാന്യത്തിന് അതേ ഭാരം അപ്പോഴുമുണ്ടായിരുന്നു. എത്താനുള്ള ദൂരം ദൂരെത്തന്നെയായിരുന്നു. എങ്കിലും ഉറുന്പുകൾ ലക്ഷ്യം കൈവെടിഞ്ഞില്ല! ഒരാൾ മടുക്കുന്പോൾ മറ്റൊരാൾ ആ ഭാഗം വഹിക്കും. ഒരാൾക്കിടറുന്പോൾ ഉടൻ മറ്റൊരാൾ ഓടിവരും. ഒടുക്കം, മണിക്കൂറുകൾ നീണ്ട ഒത്തൊരുമയോടെയുള്ള പ്രയത്നം ലക്ഷ്യത്തിലെത്തി. അവർ ധാന്യം വീട്ടിലെത്തിച്ചു!

അവരെ അഭിനന്ദിച്ചുകൊണ്ട്, റാണിയുറുന്പ് ഇങ്ങനെ പറഞ്ഞു: ""എന്‍റെ പ്രിയപ്പെട്ട ഉറുന്പുകളേ... ഒറ്റയ്ക്ക് അസാധ്യമായത് നിങ്ങൾ ഒരുമിച്ചു സാധ്യമാക്കി!''

കൂട്ടുകാരേ, കൂട്ടത്തിൽ ആനയുടെ കരുത്തുള്ള ഒരാൾ ഉണ്ടെന്നുവച്ച്, എല്ലാവരും ജയിക്കില്ല! സഹകരിക്കാൻ സന്മനസുള്ളവരുടെ അല്പം ശേഷികൾ ചേർത്തുവച്ചാൽ എല്ലാവരുടെയും വിജയം എളുപ്പമാകും!

""നിനക്ക് അതിവേഗം പോകണമെങ്കിൽ ഒറ്റയ്ക്കു പോകൂ; നിനക്ക് ബഹുദൂരം പോകണമെങ്കിൽ ഒരുമിച്ചു പോകൂ'' എന്ന ആഫ്രിക്കൻ പഴമൊഴിയിൽ അർത്ഥം ആകാശത്തോളം ഉയരുന്നുണ്ട്.

ഇതു കലാ കായിക ഉത്സവങ്ങളുടെ കാലമാണ്. മറ്റൊരാളെ തോല്പിച്ചാൽ മാത്രം, ജയിച്ചു എന്നു വാഴ്ത്തപ്പെടുന്ന ഈ മത്സര സംസ്കാരം, വിദ്യാർഥികൾ കലാവേദികളിൽനിന്നും, മൈതാനങ്ങളിൽനിന്നും പുറത്തിറങ്ങി ജീവിതത്തിലേക്കു നടക്കുന്പോൾ എത്രമാത്രം ഉപകാരപ്പെടുന്നുണ്ട് എന്ന വിലയിരുത്തൽ വീട്ടിലും ക്ലാസ് മുറികളിലും നടക്കേണ്ടതല്ലേ?

എനിക്കു ജയിക്കാൻ നീ തോല്ക്കണം എന്നത് കലാ-കായിക മത്സരങ്ങളുടെ നിയമമായിരിക്കാം. എന്നാൽ, കുടുംബജീവിതത്തിൽ, സമൂഹത്തിൽ, ഇതു പ്രായോഗികമാണോ? ഒട്ടുമല്ല. ഞാൻ മാത്രം ജയിക്കട്ടെ. അതിന് നീ എപ്പോഴും തോല്ക്കട്ടെ, എന്ന് ചിന്തിക്കുന്ന, ഒരാളുടെ സെൽഫ് എസ്റ്റീമിന്‍റെ, ആത്മബോധത്തിന്‍റെ, ഗ്രാഫ് ഉയർന്നേക്കാം. എന്നാൽ, അയാളെപ്പറ്റി, ഒപ്പമുള്ളവരുടെ മതിപ്പിന്‍റെ ഗ്രാഫ് കുത്തനെ താഴെക്കായിരിക്കാം. ഇയാളുടെ അടുത്തുകൂടിയാൽ, ഇയാൾ മാത്രം ജയിക്കും. ഞാൻ അവഗണിക്കപ്പെടും. ഇയാൾ എന്‍റെ ആത്മസംതൃപ്തിക്കും, എനിക്ക് എന്നേപ്പറ്റിയുള്ള മതിപ്പിനും ഒരു വിലയും നല്കുന്നില്ല, എന്നനുഭവിക്കുന്ന ഒരാൾ എത്ര കഴിവുള്ളവരായാലും ഒറ്റയ്ക്കു ജയിക്കാൻ വെപ്രാളപ്പെടുന്നവരെ നൈസായി ഒഴിവാക്കും! പല വൻ വിജയികളും ഒറ്റയായിപ്പോയി ഒടുക്കം മത്സരിക്കാനാരും കൂടെയില്ലാതെ, ജീവിതത്തിൽ പറ്റെ തോറ്റുപോകുന്നതിന് വർത്തമാനകാല സാക്ഷ്യങ്ങൾ ഏറെയുണ്ട്!

വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇങ്ങനെ നേതൃരംഗത്തുള്ളവരുടെ ഒറ്റയാൻ പാച്ചിലിൽ, സംഘടിതമായ വളർച്ച മുരടിച്ച് തകർന്നുപോയിട്ടുണ്ട്; പോകുന്നുമുണ്ട്! എന്നാൽ, നീ വിജയിക്കുന്പോഴാണ് ഞാനും വിജയിക്കുന്നത് എന്നും, എന്‍റെ ജയമല്ല, നമ്മുടെ വിജയമാണ് ലക്ഷ്യം എന്നും കൂടെയുള്ളവരെ അനുഭവിപ്പിക്കുന്നവർ ഇപ്പോഴും വിജയിക്കുന്നുണ്ട്, വിജയിപ്പിക്കുന്നുമുണ്ട്.

കൂട്ടൂകാരേ, നമുക്ക് ഒറ്റയ്ക്ക് ഇത്തിരിയേ കഴിയൂ, ഒരുമിച്ചാൽ ഒത്തിരി നേടാം. ""None of us is as smart as all of us'', എന്ന കെൻ ബ്ലെഞ്ചാർഡിന്‍റെ വാക്കുകൾ ഓർക്കാം. ""Team work makes the dream work.'' എന്ന ജോൺ സി. മാക്സ്വെല്ലിന്‍റെ നിരീക്ഷണം പ്രാവർത്തികമാക്കാം. മറക്കാതെ പറയാം, ""ഒറ്റയ്ക്കിത്തിരി, ഒരുമിച്ചൊത്തിരി!''
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ

 ഡിസിഎൽ - കുട്ടികളുടെ ദീപിക പൂക്കളം മത്സരവിജയികൾ

 ഓണത്തോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്നൊരുക്കിയ പൂക്കളം 2025 മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു.
മത്സരത്തിൽ തിരുവനന്തപുരം കവടിയാർ നിർമ്മലഭവൻ സ്കൂൾ ഒന്നാം സമ്മാനം കരസ്ഥമാക്കി.

രണ്ടാം സമ്മാനം കണ്ണൂർ ആലക്കോട് സെന്‍റ് മേരീസ് സ്കൂളും സുൽത്താൻബത്തേരി ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളും പങ്കിട്ടു.

മൂന്നാംസമ്മാനത്തിന് ആലപ്പുഴ നങ്ങ്യാർ കുളങ്ങര ബഥനി ബാലികാമഠം എൽപി സ്കൂളും തിരുവനന്തപുരം പേയാട് വിട്ടിയം കാർമ്മൽ സ്കൂളൂം അർഹരായി.

സ്പെഷൽ പ്രൈസ് നേടിയവർ

ചെറുപുഷ്പം ഇഎംയുപി സ്കൂൾ വടക്കഞ്ചേരി,പാലക്കാട്, ഹോളി ചൈൽഡ് സിഇഎം പ്രീ പ്രൈമറി സ്കൂൾ, സ്നേഹഗിരി, മാള, ബ്രൂക്ക് ഇൻറർനാഷണൽ സ്കൂൾ, ഹോളി ഏഞ്ചൽസ് ഇഎംകെ ജി സ്കൂൾ, കരുവന്നൂർ, തൃശ്ശൂർ, സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഇലഞ്ഞി, എൽ.എഫ് ജി.എച്ച്.എസ് ചേലക്കര, ബിസിജിഎച്ച് എസ് കുന്നംകുളം, വിദ്യാ പബ്ലിക് സ്കൂൾ കരുവറ്റ, ആലപ്പുഴ, സെന്‍റ് ഡോമിനികസ് എഎൽപി സ്കൂൾ, തച്ചന്പാറ, ജ്യോതിനിലയം സ്കൂൾ സെന്‍റ് ആൻഡ്രൂസ്, തിരുവനന്തപുരം, ഹോളിക്രോസ് സിഎൽപിഎസ് കൽപ്പറന്പ്, തൃശൂർ,
എൽ.എഫ്.സി.എൽപി എസ് ഇരിഞ്ഞാലക്കുട, നേഗൽ വിദ്യാഭവൻ, കാഞ്ഞൂർ, എറണാകുളം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, സെന്‍റ് മേരീസ് എച്ച്എസ്എസ് കാളിയാർ തൊടുപുഴ, സെന്‍റ് ജോസഫസ് എൽപിഎസ് നീലേശ്വരം, കൊറ്റമം, അങ്കമാലി.

പ്രോത്സാഹന സമ്മാനം നേടിയവർ

സെന്‍റ്.മേരീസ് സ്കൂൾ നരിപ്പിൽ, പാപ്പനംകോട്, തിരുവനന്തപുരം, ജീനിയസ് ഇന്‍റർനാഷണൽ സ്കൂൾ, വയനാട്, സെന്‍റ്.മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോടഞ്ചേരി, മേരിഗിരി വിദ്യാമന്ദിർ കുതിരച്ചിറ പുനലൂർ, സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പാലന്പ്ര, സെന്‍റ് തോമസ് എൽപിഎസ് ഏങ്ങണ്ടിയൂർ, തൃശൂർ, ഡീപോൾ ഇഎംഎച്ച്എസ്എസ് ചൂണ്ടൽ, തൃശൂർ, വിഎംഎൽപിഎസ് ഈട്ടിത്തോപ്പ്, സെന്‍റ് മേരിസ് യുപിഎസ് ആര്യങ്കാവ്, കൃപാഭവൻ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണ്ണംപേട്ട തൃശ്ശൂർ, ബത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശ്രീകാര്യം, ട്രിവാൻഡ്രം, ക്ലെയർ ജ്യോതി ഇ എം പി എൽ എസ് കണ്ണാറ, സെന്‍റ് ജർമ്മയിൻസ് സിയോണ്‍ എൽ പി എസ് നോർത്ത് പറവൂർ, എറണാകുളം, സി.എച്ച്.സിജി.എൽപി സ്കൂൾ സ്കൂൾ, ചാലക്കുടി, സെന്‍റ് ക്ലെയേഴ്സ് സി.എൽ.പി.എസ്, തൃശ്ശൂർ, സെന്‍റ് ഷന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ, മാമ്മൂട്, സെന്‍റ് ആന്‍റണീസ് എൽപിഎസ് മറ്റൂർ, കാലടി, *ഹോളി ഫാമിലി എൽപിഎസ് കുറുന്പനാടം, ചങ്ങനാശേരി, ഇൻഫന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഇഎംഎൽപി സ്കൂൾ, മണ്ണാർക്കാട്, യങ്ങ് വേൾഡ് പ്രൈമറി സ്കൂൾ, ചിറ്റൂർ പാലക്കാട്, സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരി, ജിഎൽപിഎസ് മാണിക്യമംഗലം, മേരി റാണി പബ്ലിക് സ്കൂൾ ളായിക്കാട് ചങ്ങനാശ്ശേരി, കോട്ടയം, മേരി മാതാ ഇംഗ്ലീഷ് സ്കൂൾ, പിലാത്തറ, സെന്‍റ് തെരേസാസ് എൽ പി സ്കൂൾ നെടുങ്കുന്നം, എംഎസ് സി എൽ പി എസ് കലയപുരം, കൊട്ടാരക്കര, കൊല്ലം, സെന്‍റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടയാർ, സെന്‍റ് പോൾസ് സിഇഎംപ്രീ പ്രൈമറി സ്കൂൾ കുരിയച്ചിറ, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര, സേക്രട്ട് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ, മലപ്പുറം, സെന്‍റ്.ജോസഫസ് പബ്ലിക് സ്കൂൾ ആലൂർ, കൊല്ലേറ്റുംകര, തൃശൂർ, മാർത്തോമാ ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ, അഴീക്കോട് കൊടുങ്ങല്ലൂർ, എൽഎഫ് സി യു പി എസ് മമ്മിയൂർ, തൃശൂർ, സെന്‍റ് മേരിസ് പബ്ലിക് സ്കൂൾ, നാകപ്പുഴ, ഇൻഫന്‍റ് ജീസസ് നേഴ്സറി സ്കൂൾ, നെടുങ്കുന്നം, ഹോളി ഏഞ്ചൽ ഇഎംഎൽപി സ്കൂൾ, ആറ്റൂർ,മണലാടി, ഓക്സീലിയം ഐ.എസ്.സി സ്കൂൾ തുരുത്തിപ്പറന്പ്,തൃശൂർ സെന്‍റ്എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പൊങ്ങനംകാട്, സെന്‍റ് ജോസഫ് സ്കൂൾ പേരട്ട, സെന്‍റ് വിൻസെന്‍റ് പള്ളോട്ടി സെൻട്രൽ സ്കൂൾ, തൃശ്ശൂർ, സെന്‍റ് ജോസഫ്സ് മോഡൽ എച്ച്എസ്എസ് കുരിയച്ചിറ, സെന്‍റ് ജോർജ്സ് സിഎൽപിഎസ് മുക്കാട്ടുകര, എസ് എച്ച് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ചാലക്കുടി, എസ്എച്ച് യുപിഎസ് ഉള്ളനാട്, സെന്‍റ് മാത്യൂസ് നേഴ്സറി സ്കൂൾ കുച്ചുപുറം, തിരുവനന്തപുരം.

 ഡിസിഎൽ സംസ്ഥാനതല ബാഡ്മിന്‍റൺ മത്സരം നാളെ തൊടുപുഴയിൽ

 ദീപിക ബാലസഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്‍റൺ ഡബിൾസ് ടൂർണമെന്‍റിന്‍റെ സംസ്ഥാനതല മത്സരം നാളെ തൊടുപുഴയിൽ നടക്കും.
തൊടുപുഴ ബാഡ്മിന്‍റൺ ഫോർ കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും.

എല്ലാ ഡിസിഎൽ പ്രവിശ്യകളിൽനിന്നും ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടി കളുടെ വിഭാഗത്തിലുംപെട്ട ഓരോ ഡബിൾസ് ടീമുകളാണ് പങ്കെടുക്കുന്നത്.

സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. വിശദ വിവരങ്ങൾക്ക് 9446294666 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.

 കോട്ടയം മേഖലാ ടാലന്‍റ് ഫെസ്റ്റ് നവംബർ ഒന്നിന് മാന്നാനത്ത്

കോട്ടയം മേഖല ടാലന്‍റ് ഫെസ്റ്റ് നവംബർ ഒന്നിന് മാന്നാനം സെന്‍റ് ജോസഫ്സ് യു.പി. സ്കൂളിൽ നടക്കും. രാവിലെ ഒൻപതിനു രജിസ്ട്രേഷൻ ആരംഭിക്കും.
. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.

 ബാഡ്മിന്‍റൺ മത്സരം: തൊടുപുഴ ഡി പോളിനും പിറവം സെന്‍റ് ജോസഫ്സിനും കിരീടം

‌തൊടുപുഴ: പ്രവിശ്യാ ഡി സിഎൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ (ഡബിൾസ് ) പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ റോസ് ജോജിയും എയ്ഞ്ചൽ റോസ് ജോജിയും പ്രതിനിധീകരിച്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ കിരീടം നേടി. ഡിനു ജോർജ് & ഡിറോൺ ജോസഫ് റോബി ടീം പ്രതിനിധാനം ചെയ്ത പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിനാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം.

തൊടുപുഴ ഫോർ കോർട്ട് ബാഡ്മിന്‍റൺ കോർട്ടിൽ നടന്ന മത്സരം മുൻ ദേശീയ സ്കൂൾ ഗെയിംസ് മെഡൽ ജേതാവ് സുബേദാർ എബിൻ ജോയി ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ഡിസിഎൽ സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ പി. ജോസഫ്, റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി എന്നിവർ പ്രസംഗിച്ചു
മത്സരത്തിൽ നന്മ ലാലു & ഹുദാ ഫാത്തിമ പി.ആർ ടീം ( സെന്‍റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് മുവാറ്റുപുഴ ), നാരായണൻ അബി & ജോർജ് തോമസ് ടീം (വിമല പബ്ലിക് സ്കൂൾ തൊടുപുഴ ) എന്നിവർ രണ്ടാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

തൊടുപുഴ കോ - ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ നിഹാൽ അർഷാദ് & വിശ്വജിത്ത് എം ടീമും തൊടുപുഴ വിമലപബ്ലിക് സ്കൂളിലെ ഹന്ന മരിയ ബിബിൻ & അന്ന സി. പ്രജീഷ് ടീമും മൂന്നാം സ്ഥാനങ്ങൾ നേടി.

അറക്കുളം സെൻറ് മേരീസ്, കരിമണ്ണൂർ നിർമല, നാകപ്പുഴ സെന്‍റ് മേരീസ്, മീൻമുട്ടി മാർ മാത്യൂസ് എന്നീ സ്കൂൾ ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.

സമാപന സമ്മേളനത്തിൽ ബാഡ്മിന്‍റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിലേഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു . ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ സമ്മാന വിതരണം നടത്തി. ബിബിൻ ജോസ്, ബിജോയി തോമസ്, ഇമിൽ ക്രിസ്റ്റി സൈമൺ, മെറിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു .

Tags : DCL

Recent News

Up