കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. രാഹുല്‍ വിഷയത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും മുരളീധരന് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുത്താൽ പാര്‍ട്ടിയും കൂടുതല്‍ നടപടിയെടുക്കും. സസ്പെന്‍ഷനില്‍ നിന്ന് കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. ശബ്ദരേഖയല്ല നടപടിയാണ് വേണ്ടത്. പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായാലേ പുറത്താക്കലിനെ പറ്റി ചിന്തിക്കൂ.
യാഥാർഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പോലീസാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതും മുരളീധരന് പറഞ്ഞു.
Tags : k muraleedharan rahul mamkootathil government sex abuse Indian National Congress Congress