ബംഗളുരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമെന്ന് വരുത്തി തീർത്ത യുവാവ് പിടിയിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലെ നെഗിനഹൽ ഗ്രാമത്തിലാണ് സംഭവം.
രാജേശ്വരി ഫക്കീരപ്പ ഗിലക്കനവർ (21) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഫക്കീരപ്പ ഗിലക്കനവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശവസംസ്കാര ചടങ്ങിനെത്തിയ രാജേശ്വരിയുടെ ബന്ധുക്കൾ മൃതദേഹത്തിന്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് സംശയം തോന്നി. ഇവർ ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
രാജേശ്വരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രാജേശ്വരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫക്കീരപ്പ കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയച്ചു.
വിവാഹിതരായിട്ട് മൂന്ന് വർഷമായിട്ടും മക്കളില്ലാത്തതിന്റെ പേരിൽ ഫക്കിരപ്പ രാജേശ്വരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
രാജേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു
Tags : Karnataka murder Heart Attack Funeral