x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശവിജയം ആവര്‍ത്തിക്കും: ജോസ് കെ. മാണി

റെജി ജോസഫ്
Published: December 2, 2025 02:15 AM IST | Updated: December 2, 2025 02:15 AM IST

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്കെത്തുന്നു. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ എത്തിയതിനുശേഷമുള്ള രണ്ടാമത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ്. 2020ല്‍ മാണി വിഭാഗത്തിന്‍റെ പിന്‍തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി.

ഇത്തവണ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും കാര്‍ഷിക പ്രശ്‌നങ്ങള്‍ വോട്ടിംഗില്‍ നിഴലിക്കുമെന്നും യുഡിഎഫ് പറയുന്നു. എന്നാല്‍ വിവിധ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനായെന്നും അതിനായി മാണി വിഭാഗം ശക്തമായ ഇടപെടല്‍ സര്‍ക്കാരില്‍ നടത്തിയെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി ദീപികയോട് പറഞ്ഞു.

വിജയസാധ്യത എത്രത്തോളം, ഭരണവിരുദ്ധ വികാരം നിഴലിക്കുന്നുണ്ടോ?

പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് വിജയം ഉറപ്പാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ വന്‍വിജയത്തിനു പിന്നില്‍ കേരള കോണ്‍ഗ്രസ്- എമ്മിന്‍റെ മുന്നണി പ്രവേശനം പ്രധാന ഘടകമായെന്ന് വ്യക്തമാണ്. എല്‍ഡിഎഫ് മുന്‍പ് ജയിച്ചിട്ടില്ലാത്ത വാര്‍ഡുകളിലും ഡിവിഷനുകളിലും വിജയം നേടാനായതില്‍ ഞങ്ങളുടെ പിന്‍ബലം ഘടകമായി. ഇത്തവണ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥി മത്സരിക്കുന്ന 65-70 ശതമാനം സീറ്റുകളിലും വിജയം ഉറപ്പാണ്. മധ്യകേരളത്തില്‍, പ്രത്യേകിച്ചും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ മാണിവിഭാഗം നിര്‍ണായക ഘടകമാണ്.

കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന സീറ്റുകളിലെ വിജയസാധ്യത ?

അത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ കണ്ടതാണ്. ഇത്തവണയും അത് ആവര്‍ത്തിക്കും. കോണ്‍ഗ്രസ് എത്ര പിന്‍തുണച്ചാലും പ്രചാരണം നടത്തിയാലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടിക്കൊടുക്കാനാവില്ല. കാരണം പ്രാദേശിക വോട്ടുഘടന അങ്ങനെയാണ്.

നെല്ല്, റബര്‍ വില വര്‍ധന പ്രഖ്യാപനത്തില്‍ നേട്ടമില്ലെന്ന് വിമര്‍ശനമുണ്ട്. പണം കിട്ടാന്‍ കാലതാമസവും ?

കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ്-എം ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. റബര്‍ താങ്ങുവില 150ല്‍ നിന്ന് 180ലേക്കും അടുത്തയിടെ 200ലേക്കും ഉയര്‍ത്തിയത് ഞങ്ങളുടെകൂടെ ശ്രമഫലമായാണ്. ആര്‍പിഎസുകളില്‍ ബില്ല് അപ് ലോഡിനും രജിസ്‌ട്രേഷനുമുണ്ടായിരിക്കുന്ന ചില സാങ്കേതിക പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടും. മുന്‍ വര്‍ഷങ്ങളിലും ഈ നടപടികള്‍ക്ക് കാലതാമസമുണ്ടായിരുന്നു. നെല്ല് വില 28.20 രൂപയില്‍ നിന്ന് 30 രൂപയാക്കി. സപ്ലൈകോയില്‍ നിന്ന് ഏറെ വൈകാതെ കര്‍ഷകര്‍ക്ക് പണം ലഭിച്ചുതുടങ്ങും.

വന്യമൃഗശല്യം, ബഫര്‍സോണ്‍ പ്രശ്‌നങ്ങളിലൊന്നും പരിഹാരമില്ലല്ലോ?

നാട്ടിലിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ നിയമമുണ്ടാക്കാന്‍ സര്‍ക്കാരില്‍ ഞങ്ങളാണ് സമ്മര്‍ദം ചെലുത്തിയത്. ഇതിനായി നിയമസഭ കൂടുകയും നിയമം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പട്ടയം, ബഫര്‍സോണ്‍ വിഷയങ്ങളിലും ആശ്വാസം എത്തിക്കാന്‍ നടപടികളെടുത്തു. ഇക്കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്.

മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്-എമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലും ബിജെപി ഭരണം പിടിച്ചല്ലോ?

-സിപിഎം ഭരണത്തില്‍ വരാതിരിക്കാന്‍ ബിജെപിയെ പരസ്യമായി പിന്‍തുണച്ച് അവരെ ഭരണം ഏല്‍പിച്ച കോണ്‍ഗ്രസ് നിലപാടുകളുടെ പരിണതഫലമാണത്. പിന്‍തുണച്ചതോടെ ബിജെപി വളര്‍ന്നു. കോണ്‍ഗ്രസ് ചെറുതായി. പാലാ നഗരസഭയില്‍ ഇക്കുറി മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികളില്ല. ബിജെപിയുമായുള്ള കോണ്‍ഗ്രസിന്‍റെ ധാരണയിലാണ് ഈ നടപടി. ഇത് കോണ്‍ഗ്രസിന് പാരയായി മാറുന്ന കാലം വരും.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ സിപിഎം വേണ്ടവിധം സഹായിച്ചില്ലെന്ന് വോട്ട് നിലയില്‍ വ്യക്തമാണല്ലോ?

കോട്ടയത്ത് എല്‍ഡിഎഫ് തോറ്റത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികവുകൊണ്ടല്ല. മറിച്ച് കേന്ദ്രത്തില്‍ ബിജെപിക്കെതിരേ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നടത്തിയ വിധിയെഴുത്തിന്‍റെ ഭാഗമായാണ്. 2024ല്‍ 19 ലോക് സഭാ സീറ്റുകളില്‍ യുഡിഎഫ് ജയിച്ചത് സ്ഥാനാര്‍ഥികളുടെ മികവിലല്ല.

സ്ഥാനാര്‍ഥി ആരെന്നുപോലും നോക്കാതെ ബിജെപിക്കെതിരേയുള്ള വിധിയെഴുത്തായിരുന്നു. മാത്രവുമല്ല 2019ല്‍ സംഭവിച്ചത് ആവര്‍ത്തിക്കാതെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനമെങ്കിലും കിട്ടണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒന്നും കിട്ടാതെ വന്നപ്പോഴും തെക്കേ ഇന്ത്യയില്‍ നിന്നാണ് ഇത്രയുമെങ്കിലും ജയിപ്പിക്കാനായത്. കോട്ടയത്ത് തോമസ് ചാഴികാടന്‍റെ തോല്‍വിയെ സിപിഎമ്മുമായി ബന്ധിപ്പിക്കേണ്ടതില്ല. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തദ്ദേശത്തില്‍ മത്സരിക്കാന്‍ സിപിഎം തന്നിട്ടുണ്ട്. അത്തരത്തില്‍ പാര്‍ട്ടിയും മുന്നണിയും കരുത്തു തെളിയിക്കും.

Tags : Jose K. Mani Kerla Congress M Kerala Local body election LDF

Recent News

Up