പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച ഒരു ലക്ഷത്തിനടുത്ത് ആളുകൾ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ബാബരി മസ്ജിദ് ആക്രമണ വാർഷികദിനത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയടത്ത് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്.
തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും. ഞായറാഴ്ച കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നും തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Tags : sabarimala crowd restrictions