x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പറഞ്ഞതൊന്നും ശരിയല്ല; വി. ശിവൻകുട്ടിയെ തള്ളി എം.വി.ഗോവിന്ദൻ


Published: January 5, 2026 07:52 PM IST | Updated: January 5, 2026 09:41 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

നേമത്ത് മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെ ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചതോടെയാണ് സിപിഎമ്മിന് ഇതുണ്ടാക്കിയ ആഘാതം മനസിലായത്.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ 100 സീറ്റെന്ന അവകാശവാദത്തെയും എം.വി.ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags : mv govindan v sivankutty cpm nemom trivandrum

Recent News

Up