x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറിനു തീപിടിച്ച് ഒരാൾ വെന്തുമരിച്ചു


Published: December 19, 2025 01:28 AM IST | Updated: December 19, 2025 01:28 AM IST

പാലക്കാട്: ധോണിയിൽ കാറിനു തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ധോണി - മുണ്ടൂർ റോഡിൽ അരിമിനിയിലാണ് നാടിനെ നടുക്കിയ സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു. തീ നിയന്ത്രണവിധേയമാക്കിയശേഷം നടത്തിയ പരിശോധനയിലാണു കാറിനുള്ളിൽ പൂർണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തിനു തൊട്ടുമുന്പ് കാറിലുണ്ടായിരുന്നയാൾ സമീപത്തെ പെട്രോൾപന്പിൽനിന്നു ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു.

കൂടാതെ രണ്ടു കന്നാസുകളിലും പെട്രോൾ വാങ്ങിയിരുന്നു. കത്തിയ കാർ മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നു പോലീസ് പറഞ്ഞു.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Tags : car fire Palakkad dhoni burned to death

Recent News

Up