x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎഫ്ഐ നേതാവ് മൊയ്‌തീൻ കുട്ടി നെടുമ്പാശേരിയിൽ പിടിയിൽ


Published: February 19, 2026 12:54 AM IST | Updated: February 19, 2026 12:54 AM IST

 

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന വിഭാഗം കോ-ഓർഡിനേറ്ററെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻ കുട്ടിയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. പിഎഫ്ഐ തീവ്രവാദക്കേസിലെ എഴുപതാം പ്രതിയായ ഇയാൾ ഏറെ നാളായി വിദേശത്ത് ഒളിവിലായിരുന്നു.

പിഎഫ്ഐയുടെ ആയുധ പരിശീലന വിഭാഗത്തിന്‍റെ പ്രധാന ഏകോപന ചുമതല മൊയ്‌തീൻ കുട്ടിക്കായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. വിവാദമായ പ്രൊഫ. ടി.ജെ. ജോസഫ് കൈവെട്ട് കേസിലും ഇയാൾ പ്രതിയാണ്. 2022-ൽ പിഎഫ്ഐയെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. തുടർന്ന് എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ വെച്ച് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags : PFI Arrest

Recent News

Up