തിരുവനന്തപുരം: സംസ്ഥാനം കോടിക്കണക്കിന് രൂപ മുടക്കി മെസിയെ കൊണ്ടുവരുന്നതിനേക്കാൾ അതിനായി ചെലവഴിക്കേണ്ട തുക ഉപയോഗിച്ച് കായികതാരങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്. തിരുവനന്തപുരം എൽഎൻസിപിയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം.
വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് മെസിയെ കൊണ്ടുവരാൻ സംസ്ഥാനം തീരുമാനിച്ചത്. അത്തരത്തിൽ കണ്ടെത്തുന്ന പണം കായികമേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
സ്ഥാന ബജറ്റിൽ കായിക മേഖലയ്ക്കായി കാര്യമായ തുക നീക്കിവച്ചിട്ടില്ലെന്നും ദേശീയ ചാന്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കേരളം ഇപ്പോൾ താൽപര്യം പ്രകടിപ്പിക്കുന്നില്ലെനും അഞ്ജു കൂട്ടിച്ചേർത്തു.
Tags : Anju George Messi infrastructure Providing