കൊച്ചി: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട്.
തീർഥാടകരെ വെർച്വൽ ക്യൂവോ സ്പോട് ബുക്കിങ്ങോ ഇല്ലാതെ പോലീസ് മനഃപൂർവം സന്നിധാനത്തേക്ക് കടത്തിവിട്ടതായി ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബുക്കിംഗില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.
സീസണിലെ 41 ദിവസം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. മകരവിളക്കിനായി നടതുറന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വല്ല ദുരന്തവും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദേവസ്വംബോർഡിലും പോലീസിനുമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
Tags : Sabarimala High Court police