x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലകളുടെ പുനർനിർണയം അനിവാര്യമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം


Published: February 7, 2026 11:53 PM IST | Updated: February 7, 2026 11:53 PM IST

കുണിയ (കാസർഗോഡ്): ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്നും രാഷ്‌ട്രീയ താത്പര്യങ്ങൾക്കപ്പുറം ഇത് യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും ചൂണ്ടിക്കാട്ടി കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിൽ പ്രമേയം പാസാക്കി.

ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ ഹൈദർ ഫൈസി പനങ്ങാങ്ങര പിന്താങ്ങി. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. 39 പാർലമെന്‍റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാക്കാം.

പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Tags : districts inevitable Samastha Kuniya AGM

Recent News

Up