കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിനു പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി എസ്ഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക എന്ന് വിജിലന്‍സ് കോടതി അറിയിച്ചു.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണു പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണു "ചെമ്പ്' എന്നു രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ "പിച്ചള' എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്നു മാറ്റിയത്.
പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
Tags : Pathmakumar's bail Sabarimala gold robbery Sabarimala gold pali Sabarimala