തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് മൊഴി നൽകി.
എസ്ഐടി അറസ്റ്റുചെയ്ത പത്മകുമാർ ഉദ്യോഗസ്ഥരെയും എൻ. വാസുവിനെയും കുറ്റപ്പെടുത്തി മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്നാണ് പത്മകുമാറിന്റെ മൊഴിയിൽ.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡ് ആസ്ഥാനത്തും ആറന്മുളയിലും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരുവനന്തപുരത്ത്offiമണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ആയിരുന്നു പത്മകുമാറിന്റെ അറസ്റ്റ്.
Tags : sabarimala dewaswom board kerala high court pathanamthitta kerala police