കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായ എൻ.വാസു ജയിൽ മോചിതനായേക്കും. വാസു സമർപ്പിച്ച ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടിയാണ് എൻ. വാസു കോടതിയെ സമീപിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ എൻ. വാസുവിന് ജാമ്യം ലഭിക്കാനാണ് സാധ്യത. വിവേചനം കാണിക്കാൻ സാധിക്കില്ലെന്നും ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നും ഇന്നലെ ഹര്‍ജി പരിഗണിച്ച വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പേർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പോറ്റി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജിയിലെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു.
ഈ മാസം 18ന് കേസിൽ വിധി പറയും. മുൻ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Tags : Sabarimala gold theft case n vasu bail plea