x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ: കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും


Published: December 22, 2025 03:30 AM IST | Updated: December 22, 2025 03:30 AM IST

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്‍റെ ഭാഗമായി ഒഴിവാക്കിയ 24.08 ലക്ഷം പേരെ കഴിച്ചുള്ള പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക.

എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറയുന്നു. അതേസമയം, ക്രിസ്മസ് അവധിക്കു നാട്ടിൽ തിരിച്ചെത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്‌ട്രീയപാർട്ടികളുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തുള്ളത് ലക്ഷങ്ങളാണ്.

അവധിക്കെത്തുന്ന ഇവരിൽ നല്ലൊരു ശതമാനവും "കണ്ടെത്താൻ സാധിക്കാത്ത'വർകൂടി ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവരെക്കൂടി വോട്ടർപട്ടികയിൽ ചേർക്കാൻ എസ്ഐആറിന്‍റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സർക്കാരിന്‍റെയും പാർട്ടികളുടെയും ആവശ്യം.

മരണമടഞ്ഞ 6,49,885 പേരുൾപ്പെടെ 24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കണ്ടെത്താൻ കഴിയാത്തവരെന്ന് കമ്മീഷൻ പറയുന്ന പലരും നാട്ടിൽത്തന്നെയുണ്ടെന്നാണ് രാഷ്‌ട്രീയ പാർട്ടികൾ പറയുന്നത്.

ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇവരുടെയും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെയും ഹിയറിംഗിന് ഇപ്പോൾ നൽകുന്ന സമയം തികയില്ല. ഈ സാഹചര്യത്തിൽ എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് സർക്കാരിന്.

രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്താകുമെന്നതിനാൽ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.

എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയിട്ടില്ലാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. സത്യവാങ്മൂലവും നൽകണം. പുതുതായി പേരുചേർക്കാൻ ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്

കരട് പട്ടികയിലുള്ളയാളുടെ പേര് ഹിയറിംഗിനുശേഷം ഒഴിവാക്കിയാൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.

Tags : SIR Karad voter list Election commission Voter pattika

Recent News

Up