മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാർഥികളെ മർദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാർഥങ്ങള്‍ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ ഡിങ്കൻ എന്ന എ.വി. അജിത്(22) ആണ് പിടിയിലായത്. പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്ത് നിന്നാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നതായി പോലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവർ പിടിയിലായിരുന്നു.
Tags : wayanad kerala police crime news mananthavadi